ഇന്ത്യയുടെ അഭിമാന പേടകം ചന്ദ്രയാന്‍ 2 നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം ഒന്ന് അന്പത്തിയഞ്ചിന് ചന്ദ്രനെ തൊടും. രണ്ടു മലയാളി വിദ്യാര്‍ഥികള്‍ അടക്കം എഴുപത് കുട്ടികള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്ര നിമിഷം വീക്ഷിക്കും.
ഇന്ത്യയിലെ ജനങ്ങളും ലോകത്തെ ശാസ്ത്ര സ്നേഹികളും മുഴുവന്‍ ഇന്ത്യയിലേക്ക് ഉറ്റു നോക്കുകയാണ്. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ ഒന്ന് അന്പത്തിയഞ്ചിന് വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നത്.
വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് പതിയെ ഇറങ്ങുന്ന 15 നിമിഷങ്ങള്‍ ആണ് ഏറെ നിര്‍ണായകം. ലോകത്ത് ഇതുവരെ നടന്ന സോഫ്റ്റ് ലാന്‍ഡിങ്ങുകളില്‍ മുപ്പത്തിയേഴു ശതമാനം മാത്രമാണ് വിജയിച്ചിട്ടുള്ളത്. എങ്കിലും ഇന്ത്യക്ക് തികഞ്ഞ ആത്മവിശ്വാസമാണുള്ളത്.
‘ചങ്കിടിക്കുന്ന പതിനഞ്ചു നിമിഷങ്ങള്‍’ എന്നാണ് ചന്ദ്രനില്‍ ഇന്ത്യന്‍ പേടകം പറന്നിറങ്ങുന്നതിനെ ഐ എസ് ആര് ഒ ചെയര്മാന് കെ. ശിവന് വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ അഭിമാന പേടകം ചന്ദ്രയാന്‍ രണ്ട് ചന്ദ്രനെ തൊടുന്നത് കാണാന്‍ ലോകം ഈ രാത്രി ഉണര്‍ന്നിരിക്കും. ബെംഗളൂരുവിലെ ഐ എസ് ആര് ഓ കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുപത് കുട്ടികള്‍ക്കൊപ്പം ചരിത്ര നിമിഷം വീക്ഷിക്കും.
ചന്ദ്രനില്‍ മാന്‍സിനസ് സി, സിംപേലിയസ് എന്‍ എന്നീ ഗര്‍ത്തങ്ങള്‍ക്കിടയിലെ സമതലപ്രദേശത്ത് ആകും ലാന്‍ഡര്‍ ഇറങ്ങുക. വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ അതിലെ പ്രഗ്യാന്‍ റോവര്‍ പുറത്തിറങ്ങും. ഈ റോവര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ നടത്തുന്ന യാത്രയിലാകും ഈ ദൗത്യത്തിലെ പ്രധാന വിവരങ്ങള്‍ വെളിപ്പെടുക.
ലോകത്തെ മുന്‍ നിര ബഹിരാകാശ ഏജന്‍സികള്‍ പോലും നിരവധി തവണ പരാജയപ്പെട്ട വലിയൊരു ദൗത്യമാണ് ചന്ദ്രയാന്‍. ബഹിരാകാശ വിപണിയില്‍ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐഎസ്ആര്‍ഒയുടെ ഈ ദൗത്യം കൂടി വിജയിച്ചാല്‍ നാസ അടക്കമുള്ള ഏജസികള്‍ക്ക് അതൊരു തിരിച്ചടിയാകും .
പ്രതികരിക്കാൻ ഇവിടെ എഴുതുക