മദ്യകുപ്പികള്‍ പരിസര മലിനീകരണം സൃഷ്ടിക്കുന്നത് ആരോപണം ഉയരുന്ന സാഹചര്യത്തിൽ മദ്യം വാങ്ങുന്നവരെ ആധാറുമായി ബന്ധിപ്പിക്കാന്നീക്കവുമായി കര്‍ണാടകയിലെ എക്സൈസ് വകുപ്പ്. വാങ്ങുന്നവരുടെ ആധാര്‍ നമ്പറും കുപ്പിക്ക് പുറത്തെ ബാര്‍കോഡും യോജിപ്പിച്ചുള്ള പദ്ധതിയാണ് മംഗലാപുരം ആസ്ഥാനമാക്കിയുള്ള നിർദേശമാണ് രാഷ്ട്രീയ പരിസ്ഥിതി സംരക്ഷണ ഓക്താ എക്സൈസ് വകുപ്പിന് നല്‍കിയത്.
കര്‍ണാടകയിലെ എക്സൈസ് വകുപ്പ് സെക്രട്ടറി എക്സൈസ് കമ്മീഷ്ണറില്‍ നിന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മദ്യകുപ്പിയിലെ ബാര്‍കോഡും വാങ്ങാന്‍ വരുന്നയാളുടെ ആധാര്‍ നമ്പറും ബന്ധിപ്പിക്കുന്ന ഒരു സംവിധാനം മദ്യശാലകളില്‍ സ്ഥാപിക്കാനാണ് പദ്ധതി.
ഇത് പ്രകാരം പൊതുസ്ഥലത്ത് മദ്യകുപ്പികള്‍ ഉപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ മദ്യകുപ്പിയിലെ ബാര്‍കോഡ് സ്കാന്‍ ചെയ്ത് മനസിലാക്കാം. അതേസമയം പദ്ധതി നടപ്പാക്കിയാൽ ആധാര്‍ ഇല്ലാതെ മദ്യം വാങ്ങുവാന്‍ കഴിയാത്ത അവസ്ഥ വരുമോ എന്ന ആശങ്കയുമുണ്ട് . ഇത് വില്‍പ്പനയെ ബാധിക്കുമോ എന്ന ആശങ്ക മദ്യവ്യാപാരികള്‍ക്കും ഉണ്ടാകും.
ഇത്തരം കാര്യങ്ങളും ഇത് നടപ്പിലാക്കും മുന്‍പ് പരിശോധിക്കും എന്നാണ് അറിയുന്നത്. പുതിയ മദ്യം വാങ്ങുമ്പോള്‍ പഴയ കുപ്പികള്‍ തിരിച്ചേല്‍പ്പിക്കാനുള്ള റീസൈക്ലിംഗ് രീതിയും ആലോചനയിലുണ്ടെന്നാണ് എക്സൈസ് വകുപ്പ് നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക