വത്തിക്കാനിൽ നിന്ന് തിരിച്ചടി പ്രതീക്ഷിച്ചിരുന്നതെന്ന് സിസ്റ്റർ ലൂസി കളപ്പുര. പുറത്താക്കൽ സഭ നേരത്തേ തീരുമാനിച്ചതാണെന്നും സിസ്റ്റർ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. പുറത്താക്കണമെന്ന് എഫ്സിസി നേരത്തെ തീരുമാനിച്ചിരുന്നു.
കഴിഞ്ഞ സെപ്തംബറിൽ തന്നെ തനിക്കെതിരെയുള്ള നടപടി നിശ്ചയിച്ചെന്നും അവർ ആരോപിച്ചു. നീതിക്കായുള്ള പോരാട്ടം തുടരുമെന്നും സിസ്റ്റർ ഫേസ്ബുക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
സിസ്റ്റർ ലൂസി കളപ്പുരയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
അപ്പീൽ കൊടുക്കും മുന്പ് തന്നെ അപ്പീൽ കൊടുത്താൽ ,മറുപടി തീരുമാനിച്ച് വച്ച എഫ്സിസിയോട്, കൃത്യം 2 മാസത്തെ നിയമ സാവകാശം മാത്രമേ നിങ്ങൾ പാലിച്ചിട്ടുള്ളു ഇക്കാര്യത്തിൽ. ഓഗസ്റ്റ് 16 ന് നൽകിയ അപ്പീലിന് മറുപടി ഒക്ടോബർ 16 ന്.
2019 ജനുവരി 1 മുതൽ നിങ്ങൾ എനിക്കെതിരെ എടുത്ത നടപടി ക്രമങ്ങളിൽ പാലിച്ചതും ഈ സമയക്രമം മാത്രമേയുള്ളുവെന്ന് വ്യക്തമായി ഞാൻ മനസ്സിലാക്കി.നിയമ നടപടികളുടെ ഭാഗമായുള്ള ഒരു പരസ്യം മാത്രമാണ് അപ്പീൽ നൽ്കാനുള്ള അവസരവും ഇനിയും അപ്പീലിനുള്ള അവകാശ അറിയിപ്പും. അതിനും മറുപടി സമയസാവകാശം മാത്രം.
തീരുമാനം 2018 സെപ്തംബറിൽ എടുത്തുകഴിഞ്ഞിരുന്നുവെന്നത് പകൽ പോലെ വ്യക്തമാകുന്നു.’സഭയിൽ നിന്നും പുറത്ത് ‘ എന്ന് നിങ്ങൾ എഴുതിയത് എഴുതിയത് തന്നെ.അതുകൊണ്ട് അധികാരികളുടെ ഇഷ്ടക്കേടിന് ഇരകളായവർക്കും,ഇനി ആകുന്നവർക്കും,ഇപ്പോൾ എന്നെപോലെ ഇരകളായികൊണ്ടിരിക്കുന്നവർക്കും വേണ്ടി….. ‘നീതിക്കായി ഒരു പോരാട്ടം
https://www.facebook.com/lulu.mol.56/posts/2342365769222885
പ്രതികരിക്കാൻ ഇവിടെ എഴുതുക