മുംബൈ: മഹാരാഷ്ട്രയില്‍ കോടികള്‍ നിക്ഷേപ തട്ടിപ്പ് നടത്തി മലയാളി വ്യവസായികളെ തിരഞ്ഞ് പോലീസ്. ഗുഡ്വിന് എന്ന പേരില്‍ മഹാരാഷ്ട്രയിലും കേരളത്തിലും ജുവലറി ശൃഖലയുള്ള തൃശൂര്‍ സ്വദേശികള്‍ക്കെതിരെ ഡോംബിവലി പൊലീസ് കേസെടുത്തു. മലയാളികളും ഇതരസംസ്ഥാനക്കാരുമായ ആയിരക്കണക്കിനാളുകള്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പൊലീസന്വേഷണത്തില്‍ കണ്ടെത്തി.
സ്വര്‍ണക്കടകളുടെ മറവില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് മാസ ചിട്ടിയായും സ്ഥിരം നിക്ഷേപമായും പണം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്നാണ് ഗുഡ്വിന് ഗ്രൂപ്പിനെതിരായ പരാതി. ഒരു ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ നിക്ഷേപിച്ച ആയിരക്കണക്കിനാളുകളാണ് മഹാരാഷ്ട്രയില്‍ മാത്രമുള്ളത്.ഇതുവരെ ഇരുന്നൂറിലധികം പേരാണ് ഡോംബിവലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇവിടുത്തെ രണ്ട് കടകള്‍ പൊലീസ് സീല്‍ ചെയ്തു.
ജ്വല്ലറിക്ക് ശാഖകളുള്ള മറ്റിടങ്ങളിലും സമാന പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും മലയാളികള്‍ ആണ്. പണം കിട്ടാതായതോടെ നിക്ഷേപകര്‍ പ്രശ്നമുണ്ടാക്കിത്തുടങ്ങിയപ്പോള്‍ ഒരാഴ്ചമുന്പ് എല്ലാ കടകളും പൂട്ടി ഉടമകളായ സനില്‍ കുമാറും സുധീര്‍ കുമാറും ഒളിവിൽ പോയി. അതേ സമയം സ്ഥാപനത്തെ തകര്‍ക്കാന്‍ വ്യാജ പ്രചാരണം നടത്തുകയാണെന്ന് ഒളിവിലുള്ള സുനില്‍ കുമാറിന്റേതെന്ന പേരില്‍ ഓഡിയോ പ്രചരിക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക