കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു. 83 വയസായിരുന്നു. കൊല്‍ക്കത്തയിലെ വസതിലായിരുന്നു അന്ത്യം. വൃക്ക,ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കൊല്‍ക്കത്തയിലെ ന്യൂടൗണിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്.
എണ്‍പതുകളിലാണ് ഗുരുദാസ് ദാസ് ഗുപ്തയുടെ നീണ്ട രാഷ്ട്രീയ ജീവിതത്തിന് തുടക്കമാകുന്നത്. 1985 ൽ അദ്ദേഹം രാജ്യസഭയിൽ അംഗമായി. 2001-ൽ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ (എഐടിയുസി) ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
2004ൽ പശ്ചിമ ബംഗാളിലെ പൻസ്കുരയിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2009ൽ പശ്ചിമ ബംഗാളിലെ ഘട്ടാലിനെ പതിനഞ്ചാം ലോക്സഭയിയിൽ പ്രതിനിധീകരിച്ചു. ജെ.പി.സി അംഗമായിരുന്നു.
പാർലമെന്റിൽ നിരവധി സുപ്രധാന വിഷയങ്ങൾ ഉന്നയിക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. 2014ൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ജയശ്രീ ദാസ്ഗുപ്തയാണ് ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക