നവോത്ഥാന ചരിത്രത്തിൽ പണ്ട് പങ്കുവഹിച്ച ശേഷം പിന്തിരിപ്പൻ വഴിയിലേക്ക് പോയവർ നവോത്ഥാന സമിതിയിലേക്ക് മടങ്ങി വരണമെന്ന് പിണറായി വിജയൻ. കാലാനുസൃതമായി നവീകരിക്കാൻ തയ്യാറാവാത്ത സംഘടനകൾ വരും കാലങ്ങളിൽ അസാധു ആയി മാറുമെന്നും പിണറായി പരിഹസിച്ചു.
എൻഎസ്എസിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ ഒളിയമ്പുകൾ.
നവോത്ഥാന മൂല്യ സംരക്ഷണ സമിതി തിരുവനന്തപുരത്ത് വെച്ച് സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയിലായിരുന്നു എൻഎസ്എസിനെതിരെ പിണറായിയുടെ ഒളിയമ്പ്. ഒരു സമുദായവും മറ്റൊരു സമുദായത്തിന്റെ ശത്രുവല്ല.
എല്ലാ സമുദായത്തിലും സാധരണക്കാരും പരമദരിദ്രരും ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളിൽ നിന്നാണ് നവോത്ഥാനത്തിന്റെ ആദ്യ ചെറുത്തു നിൽപ്പുകൾ ഉണ്ടായത്. എന്നാൽ പലരും ഇന്ന് അത് സൗകര്യപൂർവ്വം മറക്കുന്നതായും പിണറായി കുറ്റപ്പെടുത്തി.
നവോത്ഥാനം ഒരു പ്രത്യേക കാലത്ത് പൊട്ടി മുളക്കുകയും അടുത്ത് തന്നെ പൊലിഞ്ഞ് പോവുകയും ചെയ്യുന്ന ഒന്നല്ല. സാമൂഹികമായ ഉച്ചനീചത്വങ്ങൾ നിലനിൽക്കും വരെ സമിതിക്ക് പ്രസക്തിയുണ്ടെന്നും പിണറായി പറഞ്ഞു. ആദ്യ കാലങ്ങളിൽ നവോത്ഥാന മൂല്യങ്ങളെ എതിർത്തവർ ഇന്ന് ചരിത്രത്തിലെവിടെയും ഇല്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
വട്ടിയൂർക്കാവിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് പരസ്യ പിന്തുണ നൽകിയ എൻ.എസ്.എസിന് കൂടിയേറ്റ തിരിച്ചടിയാണ് യു.ഡി.എഫിന്റെ പരാജയമെന്ന് വിലയിരുത്തലും ഉണ്ടായിട്ടുണ്ട്. ശരിദൂരം വിട്ട് സമദൂരം സ്വീകരിച്ച എൻഎസ്എസ് നിലാപിഡ് ശരിയല്ലെന്നതാണ് തിരഞ്ഞെടുപ്പ് ഫലം കാട്ടിത്തരുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക