മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപെടുത്തിയ സംഭവത്തെ ന്യായീകരിച്ച് ലേഖനം എഴുതിയ ചീഫ് സെക്രട്ടറിയെ പൂര്‍ണമായി തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍.
ലേഖനത്തിലെ നിലപാട് വ്യക്തിപരമാണെന്നും കേസിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തെത്തി.
മാവോയിസ്റ്റ് കൊലപാതകത്തെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയില്‍ ഉന്നയിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുമ്പോള്‍ മുന്‍വിധിയോടുകൂടി ചീഫ് സെക്രട്ടറി അങ്ങനെയൊരു പരാമര്‍ശം നടത്തിയത് അനുചിതമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ലേഖനം പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ ചീഫ് സെക്രട്ടറിയെ പൂര്‍ണമായി തള്ളാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. മാവോയിസ്റ്റ് ഭീകരതയാണ് ലേഖനത്തിലെ പ്രശ്നം. ലേഖനം വായിച്ചു. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
മഞ്ചക്കണ്ടി സംഭവത്തില്‍ നിയമപരമായി സര്‍ക്കാര്‍ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ ഒരു വിധത്തിലും അന്വേഷണത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക