ഇന്ത്യന്‍ റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് സിഎജി റിപ്പോര്‍ട്ട്. രാജ്യമാകെ വ്യാപിച്ച മാന്ദ്യം റെയില്‍വേയില്‍ പിടിമുറുക്കിയതിന്റെ കണക്കാണ് സിഎജി പുറത്തുവിട്ടത്.
രണ്ടുവര്‍ഷത്തിനിടെ വരുമാന മിച്ചം ഇടിഞ്ഞത് തൊണ്ണൂറ് ശതമാനത്തോളമാണ്. പ്രവര്‍ത്തനാനുപാതം 10 വര്‍ഷത്തെ ഏറ്റവും മോശപ്പെട്ട നിലയില്‍. ഓരോ രൂപയും നേടിയെടുക്കാന്‍ റെയില്‍വേ വിനിയോഗിക്കുന്ന പണമാണ് പ്രവര്ത്തനനുപാതം.
പ്രവര്‍ത്തനച്ചെലവിന് വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനം സ്തംഭിച്ചിരിക്കുന്നു.
റെയില്‍വേയുടെ പൊതുമേഖലാസ്ഥാപനങ്ങളായ ഐആര്‍സിടിസി, ഇര്കോര് എന്നിവയില്‍ നിന്ന് ചരക്കുകൂലിയിനത്തില്‍ ഏഴായിരം കോടിയിലേറെ രൂപ മുന്‍കൂര്‍ വാങ്ങിയിരിക്കുകയാണ്.
ഇങ്ങനെ പണം വാങ്ങിയില്ലായിരുന്നെങ്കില്‍ റെയില്‍വേ വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയേനെയെന്ന് സി ആന്‍ഡ് ഏജി എടുത്തുപറയുന്നു.
രാജ്യത്തെ പൊതുമേഖലാസ്ഥാപങ്ങള്‍ ഒന്നൊന്നായി കേന്ദ്രസര്‍ക്കാര്‍ വിറ്റുതുലക്കുകയാണ്. മോദി അധികാരത്തില്‍വരുന്ന സമയത്ത് ഏറ്റവും കൂടുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പൊതുമേഖലാസ്ഥാപനമായിരുന്നു റെയില്‍വേ. ഇവിടെയും സ്വകാര്യവല്കരണത്തിന്റെ ആദ്യ ചുവടുകള്‍ കണ്ടുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക