കുവൈത്ത് സിറ്റി: വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ അടുത്ത വര്‍ഷം കുവൈത്ത് വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഇത്തരം കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ അടുത്തവര്‍ഷം അനുമതി നല്‍കിയേക്കും. വൈദ്യുതി മന്ത്രാലയം, നികുതി വകുപ്പ്, ആഭ്യന്തരമന്ത്രാലയം, കസ്റ്റംസ് വകുപ്പ്, വ്യവസായ വകുപ്പ്, കുവൈത്ത് സയന്റിഫിക് റിസര്‍ച്ച് സെന്റര്‍ സംയുക്തമായി ഇതുമായി ബന്ധപ്പെട്ട പഠനം പൂര്‍ത്തിയാക്കിവരുന്നു.
കുവൈത്ത് സയന്റിഫിക് റിസര്‍ച്ച് സ്കോളര്‍ ഡോ. ഹദാബ് അല്‍ ഹംവിയാണ് ഇക്കാര്യം അല്‍ അന്‍ബ ദിനപത്രത്തോട് പറഞ്ഞത്. അടുത്ത വര്‍ഷം തുടക്കത്തില്‍ 30 കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ കുവൈത്തിലെ കാര്‍ കമ്പനികള്‍ ബന്ധപ്പെട്ട വകുപ്പിെന്റ അനുമതി തേടിയിട്ടുണ്ട്. ഏഴുമാസം മുമ്പ് കുവൈത്ത് സയന്റിഫിക് റിസര്‍ച്ച് സെന്റര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരു വൈദ്യുതി കാര്‍ രാജ്യത്തെത്തിച്ചിരുന്നു. കുവൈത്തിെന്റ കാലാവസ്ഥയോട് കാറുകള്‍ എങ്ങനെ ഇണങ്ങിച്ചേരുമെന്നും പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്നും സെന്റര്‍ പഠനം നടത്തുന്നുണ്ട്.
ലോകരാജ്യങ്ങള്‍ പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനായി ഇലക്ട്രിക് കാറുകള്‍ പ്രോത്സാഹിപ്പിക്കുന്ന വഴിയിലാണ്. കാര്‍ കമ്പനികളും ഈ ദിശയിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഏതാനും വര്‍ഷത്തിനകം ഇലക്ട്രിക് കാറുകള്‍ വിപണി കീഴടക്കുമെന്നാണ് കരുതുന്നത്. ദൂരയാത്രകളില്‍ ചാര്‍ജ് ചെയ്യുന്നതടക്കമുള്ള ബുദ്ധിമുട്ടുകളാണ് ഇത്തരം കാറുകളുടെ അപാകതയായി പറയാറുള്ളത്. ഇത് പരിഹരിക്കാന്‍ രാജ്യമെമ്പാടും ഇത്തരം വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത് വൈദ്യുതി മന്ത്രാലയം പരിഗണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക