നടനും എംപിയുമായ സുരേഷ് ഗോപിയെ അഭിനന്ദിച്ച് മകന് ഗോകുല്‍ സുരേഷ്. തിരുവനന്തപുരം തമ്പുരാന് റെയില്‍വേസ്റ്റേഷനില്‍ എംപി ഫണ്ട് ഉപയോഗിച്ച് പ്ലാസിക് റീസൈക്കിള്‍ മെഷീന് കഴിഞ്ഞദിവസം സ്ഥാപിച്ചിരുന്നു. ഈ വികസന നടപടിയെ പ്രകീര്‍ത്തിച്ചു കൊണ്ടാണ് ഗോകുല്‍ സുരേഷ് രംഗത്തുവന്നത്. ഒ. രാജഗോപാല്‍ ആണ് മിഷീന് ഉദ്ഘാടനം ചെയ്തത്. സുരേഷ് ഗോപിയുടെ വികസന ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് മിഷന് സ്ഥാപിച്ചത്. മിനറല്‍ വാട്ടര്‍ ബോട്ടില്‍ ഉപയോഗിച്ചതിനു ശേഷം വലിച്ചെറിയുക മലയാളികളുടെ പൊതുസ്വഭാവമാണ്. എന്നാല്‍ ഇതിനെ കൃത്യമായ രീതിയില്‍ സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരു സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നാളിതുവരെയായി ഉണ്ടായിട്ടില്ല എന്നതും യാഥാര്‍ത്ഥ്യമാണ്.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ മിഷനില്‍ നിക്ഷേപിച്ചു കഴിഞ്ഞാല്‍ കുറച്ച് നിമിഷങ്ങള്‍ കൊണ്ട് തന്നെ കുപ്പി ചെറുതരികളായി പൊടിയും. ഒരു മണിക്കൂറില്‍ 400 മുതല്‍ 500 വരെ കുപ്പികള്‍ വരെ മിഷന് പൊട്ടിക്കാന്‍ സാധിക്കും. എങ്ങനെ പൊടിച്ച് ലഭിക്കുന്ന പ്ലാസ്റ്റിക് തരികള്‍ പൂനയിലെ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റ്കളിലേക്ക് കൈമാറും.
എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ സുരേഷ് ഗോപിയുടെ ഈ വികസന പദ്ധതിയെ പൂര്‍ണമായും തടഞ്ഞ മട്ടാണ്. അതുകൊണ്ടുതന്നെ ഗോകുല്‍ സുരേഷ് തന്നെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ആ കാര്യത്തെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗോകുല്‍ സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്, “മാധ്യമങ്ങളും നിയമനിര്‍മാണം നടത്തുന്നവരും സര്‍ക്കാരും എല്ലാം അച്ഛന്റെ യോഗ്യതകളെ എത്രത്തോളം കുറച്ചു കണ്ടാലും പൊതുജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും മികവിനും വേണ്ടിയുള്ള നടപടിക്രമങ്ങളും ആയി അദ്ദേഹം മുന്നോട്ടു പോകും നിങ്ങള്‍ അഭിമാനമാണ് അച്ഛാ”.
പ്രതികരിക്കാൻ ഇവിടെ എഴുതുക