പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാൻ 42 ലക്ഷം രൂപ കൂടി ചിലവഴിച്ച് സംസഥാന സർക്കാർ. പ്രതികളുടെ രക്ഷക്ക് സുപ്രീം കോടതി അഭിഭാഷകർക്ക് നൽകിയ തുക ഇതോടെ 88 ലക്ഷം രൂപയായി.
കാസർകോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയു കൃപേഷിനേയും കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകരെ രക്ഷിക്കാൻ സർക്കാർ നടത്തുന്ന ഇടപെടൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
കൊലക്കേസ് സിബിഐ ക്കു വിട്ട ഹൈ കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ വാദിക്കാനാണ് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങിനെ കൊണ്ട് വന്നത്.
മനീന്ദറിന് 40 ലക്ഷവും അദ്ദേഹത്തിന്റെ ജൂനിയറിനു 2 ലക്ഷവും നൽകാനാണ് പുതിയ ഉത്തരവ്. സിബിഐ യെ തടയാൻ ആദ്യം 21 ലക്ഷവും പിന്നീട് 25 ലക്ഷവും നൽകിയതിന് പിന്നാലെ 42 ലക്ഷം കൂടി ആയതോടെ ആകെ ചെലവ് 88 ലക്ഷമായി.
സർക്കാരിന് വേണ്ടി കേസ് വാദിക്കാൻ 78 മുതിർന്ന അഭിഭാഷകരെ ലക്ഷങ്ങൾ ശമ്പളം നൽകി നിയമിച്ചിരിക്കെയാണ് ഡൽഹിയിൽ നിന്നുള്ള ഈ ഇറക്കുമതി.
കേസ് സിബിഐ ഏറ്റെടുത്താൽ പലരും അഴിയെണ്ണേണ്ടി വരുമെന്ന ഭയമാണ് സർക്കാർ ലക്ഷങ്ങൾ വാരിയെറിയുന്നതെന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക