സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെട്ട 56 ലക്ഷത്തിലധികം തൊഴിലാളികള്‍ ചെയ്ത പണിയുടെ കൂലി എന്നുവരുമെന്ന ആശങ്കയിലാണ്. എഴ് മാസമായി കൂലിയില്ലാതെയാണ് തൊഴില്‍ ഉറപ്പ് പദ്ധതിയിലുള്‍പ്പെട്ടവര്‍ ജോലി ചെയ്യുന്നത്. പലര്‍ക്കും അവസാനമായി കൂലി അക്കൗണ്ടിലേക്ക് വന്നത് 2019 ജൂലൈയില്‍ ആണ്. ചെയ്ത ജോലിയുടെ കൂലി ലഭിക്കാത്തത് തൊഴിലാളികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കണ്ണൂര്‍ ജില്ലയിലെ തൊഴിലാളികള്‍ക്ക് മാത്രം 53.33 കോടി രൂപ കൂലി കുടിശ്ശികയാണ്. സംസ്ഥാനത്ത് 1250 കോടി രൂപ തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൊടുക്കാനുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 271 രൂപ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കൂലി പോലും കൃത്യമായി കൊടുക്കാത്തത് തൊഴിലുറപ്പ് പദ്ധതി വിഭാവനം ചെയ്ത ലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കുകയാണ്
ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനും ദാരിദ്ര നിര്‍മ്മാര്‍ജനത്തിനുമായി രൂപപ്പെടുത്തിയ പദ്ധതിയുടെ കേരളത്തിലെ പ്രധാന ഗുണഭോക്താക്കള്‍ സ്ത്രീകളാണ്. ഇവരില്‍ ഭൂരിഭാഗവും തൊഴിലുറപ്പ് പദ്ധതിയെ പ്രധാന വരുമാന മാര്‍ഗമായി കാണുന്നവരുമാണ്. ഇവരെയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്ത പണിയുടെ കൂലി നല്‍കാതെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വര്‍ഷത്തില്‍ 100 പണിയാണ് ലഭിക്കുക. ഇതില്‍ 2019ല്‍ 80 മുതല്‍ 90 പണിവരെ ചെയ്തവര്‍ക്ക് 10 പണിയുടെ കൂലി പോലും ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക