ഈ വീട്ടില്‍ ഇനി പ്രവീണ്‍ മാത്രം! ഇന്നലെ സന്ധ്യയ്ക്കു സ്വന്തം വീട്ടിലേക്കു തിരിച്ചെത്തിയപ്പോൾ പ്രവീണിനു സംശയം തോന്നി. ‘എന്താ പറ്റിയത് ? അമ്പാടി എവിടെ,’ പ്രവീണിന്റെ കൈകൾ ചേർത്തു പിടിച്ചു ബന്ധുക്കൾ ആ ദുഃഖവാർത്ത പറഞ്ഞു. ‘മോനേ പോയെടാ, എല്ലാവരും പോയി,’.
ഒന്നും മിണ്ടാതെ അൽപ നേരംനിന്ന പ്രവീൺ കൂട്ടുകാരൻ അഭിലാഷിനോടു ചോദിച്ചു… എല്ലാവരും പോയോ ? ഞാൻ തനിച്ചായോ ? ഉള്ളാട്ടിൽപടി വീട്ടിൽ ഇനി വീട്ടിൽ പ്രവീൺ മാത്രം. അച്ഛൻ തമ്പിയും അമ്മ വൽസലയും ഭാര്യ പ്രഭയും മകൻ അമ്പാടിയും നഷ്ടപ്പെട്ട പ്രവീണിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും വിതുമ്പി. കുവൈത്തിൽ ജോലി ചെയ്യുകയാണ് പ്രവീൺ. കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടുവെന്നും ഒരാൾ മരിച്ചുവെന്നും മാത്രമാണ് പ്രവീണിനോട് പറഞ്ഞിരുന്നത്.
ചേതനയറ്റ പ്രിയപ്പെട്ടവരെ അവസാനമായി കാണാന്‍, കുവൈത്തില്‍നിന്ന് തകര്‍ന്ന മനസ്സോടെയാണ് അദ്ദേഹം വന്നത്. ശനിയാഴ്ച പുലര്‍ച്ചെ കുറവിലങ്ങാടിനടുത്ത് കാളികാവിലുണ്ടായ കാറപകടത്തിലാണ് കോട്ടയം തിരുവാതുക്കല്‍ ഉള്ളാട്ടില്‍ വീട്ടിലെ പ്രവീണി(ബിനോയ്) ന്റെ ഉറ്റവരെല്ലാം മരിച്ചത്. അച്ഛനമ്മമാരായ കെ.െക.തമ്ബി (68), വല്‍സല (65), ഭാര്യ പ്രഭ (40), മകന് അര്ജുന് (അമ്ബാടി-19), പ്രവീണിന്റെ ഭാര്യയുടെ അമ്മ തിരുവാതുക്കല്‍ ആലുന്തറ ഉഷ (60) എന്നിവരാണ് മരിച്ചത്. പ്രവീണിന്റെ സഹോദരി ഇന്ദുലേഖ വിവാഹിതയാണ്. അവരും കുവൈത്തിലാണ്.
തമ്പിയുടെ അനന്തരവളുടെ മകളുടെ നൃത്ത അരങ്ങേറ്റം കാണാന്‍ പൂലാനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്പോയി മടങ്ങിവരുമ്ബോഴാണ് ലോറിയുമായി ഇടിച്ച് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന എല്ലാവരും തത്ക്ഷണം മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ അവിടെത്തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റി.
ഞായറാഴ്ച രാവിലെ എട്ടുമണിയോടെ മൃതദേഹങ്ങള്‍ തിരുവാതുക്കലെത്തിക്കും. ശവസംസ്കാരം ഞായറാഴ്ച 10-ന് വേളൂര്‍ എസ്.എന്‍.ഡി.പി.യോഗം ശ്മശാനത്തില്‍ നടക്കും.
കാറോടിച്ചിരുന്ന അര്ജുന് ഉറങ്ങിപ്പോയതാകാം അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. കോട്ടയം ഭാഗത്തേക്കുവന്ന കാര്‍ തെന്നിമാറി എതിര്‍ദിശയിലുള്ള ലോറിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. പ്രഭയും പ്രവീണിനൊപ്പം കുവൈത്തിലായിരുന്നു. അടുത്തകാലത്താണ് നാട്ടിലെത്തിയത്.
തിരുവാതുക്കലില്‍ ലോട്ടറി വ്യാപാരം നടത്തുകയായിരുന്നു തമ്ബി. അര്ജുന് മണര്‍കാട് സെന്റ് മേരീസ് ഐ.ടി.ഐ.യില്‍ ഇലക്ട്രീഷ്യന് ട്രേഡ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക