മിനി സ്ക്രീനിലൂടെ പ്രേക്ഷകമനസുകളിലേക്കെത്തിയ താരമാണ് സുചിത്ര നായർ. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്.
ആറാം വയസില്‍ ഒരു വീഡിയോയില്‍ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്. ഡോ.നീന പ്രസാദിന്റെയടക്കം കീഴിൽ നൃത്തം അഭ്യസിക്കുന്ന തനിക്ക്, ഭാവിയിൽ വിപുലമായ രീതിയിൽ ഒരു നൃത്ത വിദ്യാലയം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് സുചിത്ര പറയുന്നു.
ഇപ്പോഴിതാ തന്റെ അമ്മ ഒരിക്കൽ തന്നോട് പറഞ്ഞ കാര്യത്തെ കുറിച്ച് മനസുതുറക്കുകയാണ് താരം. കൗമുദി ടി.വി “ഡേ വിത്ത് എ സ്റ്റാറി”ലൂടെയാണ് താരം മനസുതുറന്നത്.
“എനിക്ക് അച്ഛനും അമ്മയും ഇട്ട പേര് സൂര്യ എന്നായിരുന്നു. ചേട്ടന്റെ പേര് സൂരജ്. രണ്ടുപേരും ഒരേ നാളാണ്. വീട്ടിൽ ഞങ്ങൾ എപ്പോഴും അടിയാണ്. എന്റെ പേര് സ്കൂളിൽ നിന്നുമാണ് സുചിത്ര എന്നാക്കിയത്. ചേട്ടൻ റസ്ലിങ്ങിന്റെ ആളായിരുന്നു. ഡബ്ല്യു ഡബ്ല്യുയുടെ. അന്ന് ഡബ്ല്യു ഡബ്ല്യു എഫ് ആയിരുന്നു. അതിൽ റോക്ക് ബോട്ടം, അതുപോലുള്ളവ പരീക്ഷിക്കുന്നത് എന്നെ ആയിരുന്നു. അന്ന് എടുത്ത് ഭിത്തിയിലെറിയുക, അങ്ങനൊക്കെയായിരുന്നു.
അപ്പോൾ ഞാൻ ചോദിച്ചു, അമ്മ പേരുമാറ്റിയിട്ട് വല്ല ഗുണവും ഉണ്ടായോന്ന്. ചേട്ടനെ നേരിൽ കണ്ടാൽ ആർക്കും വിശ്വസിക്കാൻ കഴിയില്ല. ഇത്രയധികം വികൃതിയും അക്രമവും കാണിക്കുന്ന ഒരാളാണെന്ന്. വീട്ടിൽ മാത്രമാണ്. പുറത്തിറങ്ങുമ്പോൾ ഇതുപോലെ നല്ല മനുഷ്യനില്ല. പിന്നെ എന്റെ പേരും പറഞ്ഞ് ഉണ്ടാക്കിയ അടികൾ മാത്രമേ ഉള്ളൂ. ഭയങ്കര പ്രൊട്ടക്റ്റീവ് ആണ്. സ്കൂളിലായാലും കോളേജിലായാലും. അവസാനം എന്റെ അമ്മ എന്നോട് ചോദിച്ചു, നീ കാരണം എന്റെ മോൻ ജയിലിലാകുമെന്നാ തോന്നുന്നേ”-സുചിത്ര പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക