ചെന്നൈ: തമിഴ് സിനിമ നടൻ വിജയ് 22 മണിക്കൂറായി ആദായ നികുതി ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ. ചെന്നൈ ഇ സി ആർ റോഡ് പനയൂരിലെ വിജയ്യുടെ വീട്ടിൽ ഇന്നലെ രാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. ബീഗിൾ സിനിമക്ക് പണം പലിശക്ക് നൽകിയ പ്രമുഖ പണമിടപാടുകാരൻ അമ്പുചെടിഴിയാൻറെ ഓഫീസിൽ നിന്ന് 65 കോടി പിടിച്ചെടുത്തു.
ദീപാവലിക്കു തീയേറ്ററുകളി എത്തിയ പടം ബീഗിലിൽ കൈപ്പറ്റിയ പ്രതിഫലം സംബന്ധിച്ചുള്ള കണക്കുകളാണ് വിജയ്ക്ക് കുരുക്കായത്. ഇന്നലെ രാവിലെ സിനിമയുടെ നിർമാതാക്കളായ എ ജി എസ് എന്റർടൈന്റ്മെന്റിന്റെ ഓഫീസുകളിൽ റെയ്ഡ് നടന്നിരുന്നു.
അന്പിക്ഴിച്ചെഴിയാൻറെ വീടുകളിലും ഓഫീസുകളിലും നടന്ന റെയ്ഡിൽ കണക്കിൽ പെടാത്ത 65 കോടി രൂപ പിടിച്ചെടുത്തു. നടന് നൽകിയ പ്രതിഫലം സംബന്ധിച്ച് നിർമാതാക്കളും അന്പുചെഴിയാണ് നൽകിയ മൊഴികളും വിജയ് യുടെ ആദായ നികുതി രേഖകൾ തമ്മിൽ പൊരുത്ത കേടുകൾ ഉണ്ടായതിനെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്.
നെയ്വേലിയിലെ ഷൂട്ടിംഗ് സ്ഥലാത്ത് നിന്ന് രാത്രി 9 നാണ് ഇ സി ആർ റോഡിലെ വീട്ടിലെത്തിച്ചത്. ആദായ നികുതി വകുപ്പ് ചെന്നൈ യൂണിറ്റിലെ ഇൻവെസ്റ്റിഗേഷൻ വിങ്ങാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.
നികുതി വെട്ടിപ്പുകളുമായി ബന്ധപ്പെട്ട രേഖകളൊന്നും വിജയ് യുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടില്ലന്നാണ് സൂചന. അതെ സമയം വിജയ് കസ്റ്റഡിയിൽ ആയതോടെ ലോകേഷ് കനകരാജിന്റെ മാസ്റ്റർ സിനിമ പ്രതിസന്ധിയിലാണ്.
ഷൂട്ടിംഗ് മുടങ്ങി. നോട്ടീസ് നൽകി വിളിപ്പിക്കുന്നതിനു പകരം ഷൂട്ടിംഗ് മുടക്കി താരത്തെ കസ്റ്റഡിയിൽ എടുത്തതിന്റെ അമ്പരപ്പിലാണ് സിനിമ ലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക