തൃശൂര്‍ : കണ്ണും കാതും തുറന്ന് വിമര്‍ശിക്കാനും തുറന്നുപറയാനും സ്ത്രീകള്‍ക്ക് സാധിക്കണമെന്നു അത്തരമൊരു സാഹചര്യം നിലവില്‍ വന്നാല്‍ മാത്രമേ ഇരകള്‍ക്ക് നീതി കിട്ടുകയും ഇരകള്‍ ആകാതിരിക്കുകയും ഇരകള്‍ ഉണ്ടാകാതിരിക്കുകയും ചെയ്യുകയൂള്ളൂവെന്ന് വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്. കേരള സംസ്ഥാന വനിത കമ്മീഷന്, പുല്ലൂറ്റ് കെ.കെ.ടി.എം.കോളേജ്, പുല്ലൂറ്റ് എ.കെ.അയ്യപ്പന് – സി.വി.സുകുമാരന്‍ വായനശാല എന്നിവര്‍ സംയുക്തമായി മുസിരിസ് കണ്വെന്ഷന് സെന്ററില്‍ നടത്തിയ ഏകദിന വനിതാ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
കെ.കെ.ടി.എം. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഐ.അനിത അധ്യക്ഷത വഹിച്ചു. ആശയ വിനിമയം ജീവിതത്തില്‍ എന്ന വിഷയത്തില്‍ കെ പ്രസാദും, യൗവ്വനത്തിന്റെ മാനസിക പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. അജീഷ് ജോര്‍ജും, പോസിറ്റീവ് തിങ്കിംഗ് എന്ന വിഷയത്തില്‍ മാല രമണനും ക്ലാസ്സുകളെടുത്തു. കോളേജ് പി.ടി.എ.പ്രസിഡന്റ് ടി.എ നൗഷാദ്, കോളേജ് യൂണിയന് വൈസ് ചെയര്‍പേഴ്സണ്‍ സ്വാതിലേഖ ബാബു, വിമന്‍സ് സെല്‍ കണ്‍വീനര്‍ പ്രൊഫ. അനിമോള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക