അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുമ്പോഴാണ് ചിത്രത്തിന്റെ ടൈറ്റിലിന്റെ യാദൃശ്ചികത ചര്‍ച്ചയാകുന്നത്. യാദൃശ്ചികത എന്താണെന്നറിയാന്‍ ഒരു 38 വര്‍ഷമെങ്കിലും പിന്നിലേക്ക് പോകണം. അനൂപ് സത്യന്റെ പിതാവായ സത്യന് അന്തിക്കാടിന്റെ ആദ്യ ചിത്രം ‘കുറുക്കന്റെ കല്യാണ’ത്തിന്റെ പോസ്റ്ററിലേക്കാണ് ഈ യാദൃശ്ചികത ചെന്നെത്തുന്നത്.
സത്യന് അന്തിക്കാടിന്റെയും മകന് അനൂപ് സത്യന്റെയും ആദ്യ ചിത്രങ്ങളുടെ ടൈറ്റിലുകളിലെ സാമ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇതേക്കുറിച്ച ഒരു പ്രേക്ഷകന് എഴുതിയ കുറിപ്പ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
റോയ് എന്ന പ്രേക്ഷകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വരനെ ആവശ്യമുണ്ട് എന്ന പേരിൽ പുതിയൊരു സിനിമ തിയേറ്ററുകളിൽ റിലീസായിട്ടുണ്ടല്ലോ. ഇതിലൂടെ പ്രശസ്ഥ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ആദ്യചിത്രം കുറുക്കന്റെ കല്യാണം റിലീസായത് 1982ലാണ്. ഇന്ന് മകന്റെ (അനൂപ് സത്യൻ) ആദ്യചിത്രത്തിന്റെ പേര് വരനെ ആവശ്യമുണ്ട് എന്നാണെങ്കിൽ, അന്ന് അച്ഛന്റെ (സത്യൻ അന്തിക്കാട്) ആദ്യചിത്രത്തിന്റെ പരസ്യത്തിൽ നല്കിയവാചകം വധുവിനെ ആവശ്യമുണ്ട് എന്നായിരുന്നു. യാദൃശ്ചികം ആണെങ്കിലും ഈ സാദൃശ്യം ഒരുപക്ഷെ മകന് അറിയില്ലായിരിക്കും, അച്ഛന് ഇക്കാര്യം ഓർമ്മയുണ്ടാകുമോ എന്തോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക