ന്യൂഡല്‍ഹി : മധ്യപ്രദേശില്‍ ബൈക്കിടിച്ച് പശു ചത്തതിന് പ്രായശ്ചിത്തമായി പ്രായപൂര്‍ത്തിയാകാത്ത മകളുടെ വിവാഹം നടത്തണമെന്ന് പഞ്ചായത്തിന്റെ തീരുമാനം. വിദിഷ ജില്ലയില്‍ 13കാരി പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞു. അബദ്ധത്തില്‍ പശുവിനെ കൊല്ലുന്നവര്‍ക്ക് ‘പാപ മോചനത്തിന് ‘ ഇത്തരം ആചാരം ഇവിടെ സര്‍വ്വസാധാരണമാണ്. പശുവിനെ കൊന്നയാള്‍ ഗംഗയില്‍ കുളിക്കുകയും നാട്ടുകാരെ വിളിച്ചുകൂട്ടി ഭക്ഷണം നല്കുകയുംവേണം. ഒപ്പം കന്യാദാനം നടത്തുന്നതിന് മകളുടെ പ്രായം കണക്കാക്കാതെ വിവാഹം കഴിപ്പിക്കണം.
മാസങ്ങള്‍ക്ക് മുമ്ബാണ് ഗ്രാമവാസിയുടെ ബൈക്കിടിച്ച് പശു ചത്തത്. ഇയാള്‍ ഗംഗയില്‍ മുങ്ങിയെങ്കിലും മകളുടെ വിവാഹം നടത്താന്‍ കുടുംബം തയാറാകാത്തതിനാല്‍ ഇവര്‍ ഭക്ഷണം ഒരുക്കിയെങ്കിലും നാട്ടുകാര്‍ സഹകരിച്ചില്ല. തുടര്‍ന്നാണ് മകളുടെ വിവാഹം നടത്താന്‍ തീരുമാനിച്ചത്. ആധാര്‍ കാര്‍ഡ് പ്രകാരം 2007 ജനുവരി ഒന്നിനാണ് പെണ്‍കുട്ടി ജനിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള ശ്രമം അറിഞ്ഞ വനിതാ–ശിശു വികസന വകുപ്പും പൊലീസും അന്വേഷണം നടത്തിയാണ് നീക്കം തടഞ്ഞത്. പെണ്‍കുട്ടിയും കുടുംബവും നിരക്ഷരരാണ്. അധികൃതരുടെ ഇടപെടല്‍ ചെറുത്ത കുടുംബം കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും അവകാശപ്പെട്ടു. ഇത് വ്യാജമാണെന്ന് വ്യക്തമാക്കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ വിവാഹം തടഞ്ഞെന്ന് വനിതാ–ശിശു വികസന വകുപ്പ് സൂപ്പര്‍വൈസര്‍ അനിത മൗര്യ പറഞ്ഞു. നാട്ടുകാരും ബന്ധുക്കളും പങ്കെടുത്ത് വിവാഹം നടക്കുന്നതിനു മുമ്ബാണ് അധികൃതര്‍ എത്തി തടഞ്ഞത്. 18 വയസാകും വരെ കുട്ടിയുടെ വിവാഹം നടത്തില്ലെന്ന് രക്ഷിതാക്കളില്‍നിന്ന് അധികൃതര്‍ എഴുതിവാങ്ങി. സംഭവത്തില്‍ കേസ് എടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക