കാസര്‍ഗോഡ്: കാസര്‍കോട് ബിജെപിയില്‍ ഭിന്നത രൂക്ഷം. സംസ്ഥാനസമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണം ബിജെപിയിലെ ഗ്രൂപ്പിസമാണ്. പ്രശ്നങ്ങള്‍ നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. രാഷ്ടീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് രവീശതന്ത്രി കുണ്ടാര്‍ പറഞ്ഞു.
ഭിന്നത രൂക്ഷമായത് ജില്ലാപ്രസിഡന്റായി കെ. ശ്രീകാന്തിനെ നിയമിച്ചതിനെത്തുടര്‍ന്നാണ്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് രവീശതന്ത്രിയേയും പരിഗണിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി കെ.ശ്രീകാന്ത് നാലാമതും ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിലെ പരാജയ കാരണമടക്കം നിരത്തി സംസ്ഥാന നേതൃത്വത്തിന് താന്‍ കത്ത് നല്‍കിയിരുന്നുവെന്നും ഇതില്‍ തിരുത്തല്‍ നടപടി ഉണ്ടായില്ലെന്നും തന്ത്രി പറഞ്ഞു. മഞ്ചേശ്വരത്തെ തോല്‍വിയുടെ ഉത്തരവാദിത്തം നിലവിലെ നേതൃത്വത്തിനാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും കുണ്ടാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക