ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ സംഘ്പരിവാര്‍ ആക്രമണം. പുറത്തു നിന്നും ഇറങ്ങുന്ന സംഘ്പരിവാര്‍ തീവ്രവാദികള്‍ക്ക് തിരിച്ചറിയാന്‍ ദില്ലിയിലെ പല ഗല്ലികളിലെയും ഹിന്ദുത്വരുടെ വീടുകള്‍ക്ക് മുന്നില്‍ കാവിക്കൊടികള്‍ സ്ഥാപിച്ചിരിക്കുന്നു. ആസൂത്രിതമായാണ് ആക്രമണം എന്ന സൂചനയാണ് ഇത് നല്‍കുന്നത്.
അക്രമത്തില്‍ ഡല്‍ഹി പൊലീസിലെ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെടുകയും ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് (ഡിസിപി) പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് വൈകുന്നേരം ഡല്‍ഹിയിലേക്ക് വരുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇത്. ശനിയാഴ്ച രാത്രി മുതല്‍ ആയിരത്തിലധികം സ്ത്രീകള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപരമായ പ്രതിഷേധത്തില്‍ ഒത്തുകൂടിയിരുന്നു. ഇതിനെതിരെയുള്ള ആക്രമണമാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ കലാപമാക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക