ന്യൂ ഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഒരു മാസം സമയം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. കേസില്‍ ഏപ്രില്‍ 13ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റീസ് ഡി.എന്‍ പട്ടേലും ജസ്റ്റീസ് സി. ഹരിശങ്കറും ഉള്‍പ്പെടുന്ന രണ്ടംഗ ബെഞ്ചാണ് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഒരു മാസം സമയം അനുവദിച്ചത്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്ത്തകന് ഹര്‍ഷ് മന്ദര്‍ ആണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, അഭയ് വര്‍മ എന്നിവരാണ് വിദ്വേഷ പ്രസംഗം നടത്തിയത്. ഇതില്‍ കപില്‍ മിശ്രയുടെ പ്രസംഗം കോടതിയില്‍ കേള്‍പ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക