ന്യൂഡല്‍ഹി: കോവിഡ്-19 ഭീതിക്കിടെ വാഗാ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കി. ഇന്ത്യ-പാക് സൈനികര്‍ അണിനിരക്കുന്ന വര്‍ണാഭമായ ചടങ്ങ് വീക്ഷിക്കാന്‍ ആയിരക്കണക്കിനാളുകള്‍ എത്തുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ബി.എസ്.എഫ് അമൃത്സര്‍ ഡെപ്യൂട്ടി കമീഷണര്‍ ശിവ്ദുലാര്‍ സിങ് ദില്ലന് അറിയിച്ചു.
ഇന്ത്യയുടെ ബി.എസ്.എഫ് സൈനികരും പാകിസ്താന്റെ പാകിസ്താന് റേഞ്ചേഴ്സ് സൈനികരുമാണ് ഈ ചടങ്ങില്‍ പങ്കെടുക്കുന്നത്.
രാജ്യത്ത് 31 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതയിലൂടെയാണ് കടന്നുപോകുന്നത്. ഡല്‍ഹിയിലെ സ്കൂളുകളില്‍ രാവിലെയുള്ള അസംബ്ലിയും ബയോമെട്രിക് അറ്റന്‍ഡന്‍സും ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്കി.
കോവിഡ്-19 വ്യാപകമായി പടരുന്ന ഇറാനില്‍ വിദേശകാര്യ മന്ത്രിയുടെ ഉപദേശകന് വൈറസ് ബാധയേറ്റ് മരിച്ചു. ഇറാനില്‍ 3513 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും 107 പേര് മരിക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, കൂടുതല്‍ രാജ്യങ്ങളില്‍ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തു. കാമറൂണില്‍ 58കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു. സെര്‍ബിയ, വത്തിക്കാന്‍ എന്നിവിടങ്ങളില്‍ ആദ്യ കേസ് സ്ഥിരീകരിച്ചു. നെതര്‍ലന്‍ഡ്സില്‍ ആദ്യ കൊറോണ മരണം വെള്ളിയാഴ്ചയുണ്ടായി. 86കാരനാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക