അഹമ്മദാബാദ്: ഗുജറാത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മന്ത്രിവാദിയും സംഘവും ചേര്‍ന്ന് പീഡിപ്പിച്ചു. രോഗം മാറാന്‍ മന്ത്രവാദത്തിന് എത്തിച്ച പതിനാറുകാരിയെയാണ് മന്ത്രവാദിയായ ഭരത് ഗോസ്വാമിയും കൂട്ടരും ചേര്‍ന്ന് പീഡിപ്പിച്ചത്. രധന്പുരയിലെ സര്ദാപുരയിലാണ് സംഭവം നടന്നത്. ഭരത് ഗോസ്വാമിയുടെ ആശ്രമത്തിലെത്തിച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ അകത്ത് പ്രവേശിപ്പിച്ച ശേഷം ബന്ധുക്കളെ പുറത്തിറക്കി തുടര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
എന്നാല്‍, പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് മന്ത്രവാദിയും സംഘവും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ നേരത്തെയും ഇത്തരത്തില്‍ പരാതികള്‍ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. നാളുകളായി അസുഖബാധിതയായ പതിനാറുകാരിയെ പൂജാവിധിയുടെ ഭാഗമാണ് എന്ന് പറഞ്ഞാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക