കൊച്ചി: കൊറോണ വൈറസ് വ്യാപകമായ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി ജില്ലാകളക്ടര്‍ എന്‍. സുഹാസ്. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജില്ലയിലെ കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കളക്ടര്‍ വിശദീകരിച്ചു.
വാര്‍ത്താസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
ഇമിഗ്രേഷനില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ 10 ഹെല്പ് ഡെസ്കുകളും ആഭ്യന്തര ടെര്‍മിനലില്‍ അഞ്ച് ഹെല്പ് ഡെസ്കുകളും സ്ഥാപിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാരെയും പരിശോധയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇവര്‍ മുന്‍പ് വിദേശയാത്ര നടത്തിയിരുന്നോ എന്ന കാര്യവും പരിശോധിച്ചു വരികയാണ്. 12 ഡോക്ടര്‍മാര്‍ 12 നഴ്സുമാര്‍, 30 ജെഎച്ച്എ, 40 ഫീല്‍ഡ് സ്റ്റാഫ് എന്നിവരെ സജ്ജമാക്കിയിട്ടുണ്ട്.
17 പേര് ജില്ലയില്‍ ഐസൊലേഷനിലാണ്. ഒരു കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളും ഐസൊലേഷനിലാണ്. കുട്ടിയുമായി ബന്ധപ്പെട്ടവരെയെല്ലാം കണ്ടെത്തിയിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്. എന്തെങ്കിലും ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ ഇവരെയും ഉടന്‍ ഐസൊലേഷനിലേക്ക് മാറ്റും. റെയില്‍വേ സ്റ്റേഷനിലും ഹെല്പ് ഡെസ്ക് സ്ഥാപിച്ചു.
രാണ്ടാഴ്ചയായി ജില്ലയില്‍ ബോധവത്കരണ ക്ലാസുകള്‍ നടന്നുവരികയാണ്. ഹോട്ടലുകളെയും ടാക്സി ഡ്രൈവര്‍മാരെയും ബോധവത്കരിക്കുന്നുണ്ട്. എണ്ണായിരത്തോളം പേര്‍ക്ക് ഇതിനോടകം ബോധവത്കരണം നടത്തിക്കഴിഞ്ഞു. ആവശ്യമായ ഐസൊലേഷന്‍ വാര്‍ഡുകളും മാസ്ക് ഉള്‍പ്പെടെയുള്ളവയും ക്രമീകരിച്ചുണ്ട്.
ഉപയോഗശേഷം മാസ്കുകള്‍ ശേഖരിച്ച് നശിപ്പിക്കാന്‍ ഹരിതകര്‍മ്മ സേനയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ എല്ലാ ഹോട്ടലുകളോടും റിസോര്‍ട്ടുകളോടും താമസക്കാരായ വിദേശികളുടെ വിവരങ്ങള്‍ കണ്ട്രോള് റൂമില്‍ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും കളക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക