കൊച്ചി അയ്യനാട് സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ആംഗം വി.എ സിയാദിന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്. സിയാദിന്റെ ആത്മഹത്യകുറിപ്പല് സി.പി.എം നേതാക്കള്‍ക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടി സക്കീര്‍ ഹുസൈന് മറ്റ് രണ്ട് പ്രാദേശിക നേതാക്കള്‍ എന്നിവരുടെ പേരുകളാണ് ആത്മഹത്യകുറിപ്പിലുള്ളത്. ഇവരെ എത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃക്കാക്കര പൊലീസ് സ്റ്റേഷന് ഉപരോധിച്ചു.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ വി.എ സിയാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രളയഫണ്ട് തട്ടിപ്പ് കേസിന്റെ പശ്ചാത്തലത്തില്‍ സിയാദിന്റെ മരണത്തിലെ ദുരൂഹതയെ കുറിച്ചന്വേഷിക്കാന്‍ പൊലീസ് തയ്യാറായില്ല. ആത്മഹത്യക്ക് പിന്നില്‍ സാമ്പത്തിക പ്രശ്നങ്ങളാണെന്ന് വിലയിരുത്തുകയാണ് പൊലീസ് ചെയ്തതെന്നും ആത്മഹത്യകുറിപ്പ് ബന്ധുക്കള്‍ കൈമാറിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് ഉള്‍പ്പെടെ മൂന്ന് സി.പി.എം നേതാക്കള്‍ക്കെതിരെയാണ് ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശമുള്ളത്. തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി വി.ആര് ജയചന്ദ്രന് ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായി പീഡിപ്പിച്ചു. ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചു. കുന്നേപറമ്പ് ബ്രാഞ്ച് സെക്രട്ടറി കെ.പി നിസാര്‍ ഇല്ലാത്തതെല്ലാം പറഞ്ഞ് പരത്തി എന്നീ കാര്യങ്ങളാണ് ആത്മഹത്യകുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
മാനസിക പീഡനം സഹിക്കവയ്യതെയാണ് ആത്മഹത്യ ചെയ്യുന്നതെന്നും സിയ്യാദിന്റെ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആത്മഹത്യകുറിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സക്കീര്‍ ഹുസൈന് അടക്കമുള്ളവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃക്കാക്കര പൊലീസ് സ്റ്റേഷന് ഉപരോധിച്ചു. അതേ സമയം ആത്മഹത്യാകുറിപ്പിലെ കയ്യക്ഷരം പരിശോധിച്ചതിന് ശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക