തിരുവനന്തപുരം: കൊറോണ ബാധിത രാജ്യങ്ങളില്‍ ഉള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് നല്ല കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊറോണ ബാധിത രാജ്യമായ ഇറ്റലിയില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ തിരികെ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി തവണ കേന്ദ്രവുമായി ബന്ധപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
ഇപ്പോള്‍ അതിനായി വിമാനം അയക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്ന അവരെ തടയാന്‍ ശ്രമിക്കുന്നത് ക്രൂരതയാണെന്നും രോഗബാധ ഉണ്ടാകും എന്ന് പറഞ്ഞുകൊണ്ട് അവരെ അതിന് അനുവദിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് ചൂണ്ടിക്കാണിച്ചു.
അതിനിടെ, കേരളത്തില്‍ വീണ്ടും കൊറോണ രോഗം സ്ഥിരീകരിച്ചുണ്ട്. ഒരു വിദേശ പൗരനടക്കം മൂന്നുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ ലണ്ടനില്‍ നിന്നെത്തിയ മലയാളിയും മറ്റൊരാള്‍ വര്‍ക്കലയിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഇറ്റലി സ്വദേശിയുമാണ്.
ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന ആള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വെള്ളനാട് സ്വദേശിയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക