കൊല്ലം: രണ്ടുവയസുകാരിയെ കൊറോണ ലക്ഷണങ്ങളോടെ പാരിപ്പള്ളിയിൽ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് കൊറോണ ലക്ഷണങ്ങളെ തുടർന്ന് 12,740 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 24 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ 270 പേരാണ് നിരീക്ഷണത്തിലുള്ളത്.
അതേസമയം, തിരുവനന്തപുരത്ത് വർക്കലയിലെ ഇറ്റാലിയൻ സ്വദേശിയുടെ റൂട്ട് മാപ്പ് ഇതുവരെ പൂർണമായിട്ടില്ല. ആരോഗ്യ വകുപ്പിന് കൂടുതൽ ആശങ്കയുള്ളതും ഇറ്റാലിയൻ സ്വദേശിയുമായി ഇടപഴകിയവരെ സംബന്ധിച്ചാണ്. അതേസമയം ശ്രീചിത്ര ഇൻസ്റ്റിട്ട്യൂട്ടിലെ ഡോക്ടർമാരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.
മലപ്പുറം ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച രണ്ടുപേരുടെയും കാസർകോട് ജില്ലയിലെ ഒരാളുടെയും റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും. മലപ്പുറത്തെ രോഗികൾ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലും കാസർകോട്ടെ രോഗി കാസർകോട് ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്. ഇവരുമായി ഇടപഴകിയവരോട് കൺട്രോൾ സെല്ലുമായി ബന്ധപ്പെടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
മൂന്നാർ ടീ കൗണ്ടി റിസോർട്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന ജീവനക്കാരിൽ 6 പേരെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് സ്രവ പരിശോധന നടത്തി. ഇടുക്കി ജില്ലയിലാകെ 840 പേരാണ് നിരീക്ഷണത്തിലുള്ളത്.ഇതിൽ 75 പേരുടേത് ഹൈറിസ്ക് കേസുകളാണ്. ബ്രിട്ടീഷ് പൗരൻ താമസിച്ച ടീ കൗണ്ടി ഹോട്ടലിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്. ഇതിൽ പനി ബാധിച്ച ആറ് പേരെ ആരോഗ്യവകുപ്പ് സംഘം കൃത്യമായി പരിശോധിക്കുന്നുണ്ട്. ബ്രിട്ടീഷ് പൗരനും സംഘവും മൂന്നാറിൽ കൂടുതൽ പേരുമായി സമ്പർക്കം പുലർത്തിയോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജിതമാണ്.
21 പേരാണ് കൊറോണ ലക്ഷണങ്ങളുമായി പത്തനംതിട്ടയിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് കൂടുതൽ പേർ പത്തനംതിട്ടയിലേക്ക് എത്തുന്ന സാഹചര്യത്തിൽ താഴെത്തട്ടിൽ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനാണ് തീരുമാനം.ഒ
പ്രതികരിക്കാൻ ഇവിടെ എഴുതുക