ഡല്‍ഹി : ഇന്ത്യയുടെ 4.5++ ജനറേഷൻ FOC കോൺഫിഗറേഷൻ തേജസ്സ് SP – 21 സൂപ്പർ സോണിക്ക് യുദ്ധവിമാനം ചൊവ്വാഴ്ച ബാംഗ്ളൂരിൽ പരീക്ഷണപ്പറക്കൽ നടത്തി.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലഘു പോർവിമാനമായ തേജസിന്റെ നാൽപ്പതു മിനിറ്റ് നീണ്ട പരീക്ഷണപ്പറക്കൽ വിജയകരമായിരുന്നു.എയർ കമാണ്ടർ കെ.എ മുത്തണ്ണയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30 ന് തേജസുമായി പറന്നുയർന്നത്.
വായുവിൽ നിന്ന് തന്നെ ഇന്ധനം നിറയ്ക്കാവുന്ന എയർ റ്റു എയർ റീഫ്യൂവലിംഗ് സംവിധാനവും ഇന്ത്യയുടെ സ്വന്തം ഉത്തം AESA റഡാറും , നമ്മുടെ സ്വന്തം ഇലക്ട്രോണിക്ക് വാർഫെയർ സ്യൂട്ടും , ഇലക്ട്രോണിക്ക് കൗണ്ടർമെഷർ പ്രതിരോധ സംവിധാനങ്ങളും , ഇന്ത്യയുടെ സ്വന്തം ലേസർ ടാർഗറ്റിംഗ് പോഡുകളും, ലോംഗ് റെയിഞ്ച് അസ്ത്ര BVR മിസൈൽ സംവിധാനങ്ങളും,സുദർശൻ ലേസർ ഗൈഡഡ് ബോംബുകളും , നമ്മുടെ തന്നെ ആന്റീ എയർ ഫീൽഡ് വെപ്പൺ സിസ്റ്റവും ലേസർ ഡെസിഗിനേറ്ററുകളും ഉൾപ്പെടെയുള്ള ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ആയുധങ്ങളാകും SP – 21ൽ ഉണ്ടാകുക.
ഈ ആയുധങ്ങളെല്ലാം തന്നെ നമ്മുടെ ശാസ്ത്രജ്ഞർ രാപകലില്ലാതെ വിയർപ്പൊഴുക്കി വർഷങ്ങളുടെ കഠിനാധ്വാനത്താൽ നിർമ്മിച്ചവയാണ് എന്നുള്ളത്, ഇരട്ടി മധുരം നൽകുന്ന വസ്തുതയാണ്.
തീർന്നില്ല, 360 കി.മീ റെയിഞ്ചുള്ള SFDR എയർ ടു എയർ മിസൈലുകളും , 450 കി.മീ റെയിഞ്ചുള്ള ബ്രഹ്മോസ് M സൂപ്പർസോണിക്ക് എയർ to സർഫസ് മിസൈലുകളും ഉടൻ തേജസിന്റെ ഭാഗമാകും. ഈ രണ്ട് മിസൈലുകളും കൂടാതെ ടൂ വേ സെക്യുവർ ഡേറ്റാലിങ്കും തേജസിന്റെ പ്രഹര ശേഷി ഇരട്ടിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക