തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. ആരോഗ്യവകുപ്പിെന്റ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകള്‍ പൂര്‍ത്തിയാക്കുക. ഇക്കാര്യം യു.ജി.സിയെ അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീല്‍ അറിയിച്ചു.
സര്‍വകലാശാല പരീക്ഷകളും മൂല്യനിര്‍ണയവും മാര്‍ച്ച് 31 വരെ മാറ്റിവെക്കാന്‍ യു.ജി.സി നിര്‍ദേശം നല്‍കിയിരുന്നു. ഇൗ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം യു.ജി.സിയെ അറിയിക്കാന്‍ തീരുമാനിച്ചത്.
അതേസമയം, കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്ബുകള്‍ക്ക് പകരം വീട്ടില്‍ നിന്നുള്ള മൂല്യനിര്‍ണയം നടത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സര്‍വകലാശാലകളുമായി ആലോചന നടത്തും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക