മഡ്രിഡ്: മഹാമാരിയായ കോവിഡ്-19ല്‍ ഫുട്ബാള്‍ ലോകത്തിന് കളി മുടങ്ങുക മാത്രമല്ല, കീശയും കാലിയാവുകയാണ്. ആഗോള ഫുട്ബാള്‍ പവര്‍ഹൗസായ യൂറോപ്പിലും കോവിഡ് കനത്ത ആഘാതമായി. മത്സരങ്ങള്‍ മുടങ്ങിയതിനെ തുടര്‍ന്ന് കളിക്കാരുടെ വേതനം വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് പ്രഫഷനല്‍ ഫുട്ബാള്‍ ക്ലബുകള്‍. ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള സ്ക്വാഡുകളുടെ പട്ടികയിലെ ആദ്യ 10 സ്ഥാനവും കൈയടക്കിവെക്കുന്ന യൂറോപ്പില്‍ ക്ലബുകള്‍ ഇതുസംബന്ധിച്ച് താരങ്ങളുമായി ചര്‍ച്ചയിലാണ്. ഇംഗ്ലണ്ട്, സ്പെയിന്, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ ടോപ് ഫൈവ് ലീഗുകളില്‍ താരങ്ങളുടെ വേതനത്തിന് മാത്രമായി ചെലവിടുന്നത് 900 കോടി യൂറോയാണ് (7.5 ലക്ഷം കോടി രൂപ). ക്ലബുകളുടെ മൊത്തം വരുമാനത്തിെന്റ 62 ശതമാനത്തോളം വരുമിത്.
മികച്ച സാമ്ബത്തിക അടിത്തറയുള്ള ക്ലബുകള്‍പോലും മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നീട്ടിയതോടെ സാമ്ബത്തിക ഞെരുക്കത്തിലമര്ന്നു. ടെലിവിഷന്‍ സംപ്രേഷണ അവകാശത്തിലൂടെയും സ്പോണ്‍സര്‍ഷിപ്, ടിക്കറ്റ് വില്പനയിലൂടെ നിലനിന്നിരുന്ന രണ്ടാംനിര ക്ലബുകളുടെ അവസ്ഥ പറയേണ്ട കാര്യമില്ലല്ലോ.
50 ശതമാനം കുറച്ച് ബാഴ്സലോണ
ലയണല്‍ മെസ്സി, ലൂയി സുവാരസ്, അേന്റായിന് ഗ്രീസ്മാന് എന്നീ സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ലോകത്തിലെതന്നെ സമ്ബന്ന ക്ലബുകളില്‍ ഒന്നായ ബാഴ്സലോണ ഈ ആഴ്ച താരങ്ങളോട് ശമ്ബളം 70 ശതമാനം കുറക്കാന്‍ ആവശ്യപ്പെട്ടു. 50 ശതമാനം കുറക്കാന്‍ താരങ്ങള്‍ തയാറായി എന്നാണ് റിപ്പോര്‍ട്ട്. തൊട്ടുപിന്നാലെ മറ്റു രണ്ട് ലാലിഗ ക്ലബുകളായ എസ്പാന്യോളും അത്ലറ്റികോ മഡ്രിഡും ഇതേ മാതൃക പിന്തുടര്ന്നു.
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പന്തുതട്ടുന്ന യുവന്റസ്, താരങ്ങളുടെ പ്രതിഫലം 30 ശതമാനം കുറക്കാന്‍ ചര്‍ച്ച നടത്തുന്നതായി ഫോബ്സ് റിപ്പോര്‍ട്ട് ചെയ്തു.
പ്രീമിയര്‍ ലീഗിലെ 20 മുന്‍നിര ടീമുകള്‍ കോവിഡ്മൂലമുള്ള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച യോഗം ചേരുന്നുണ്ട്.
സ്വമേധയാ കുറച്ച് ജര്‍മന്‍ താരങ്ങള്‍
ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട്, ബൊറൂസിയ മോന്ഷന്ഗ്ലാഡ്ബാഹ്, ഷാല്‍ക്കെ, വെര്‍ഡര്‍ ബ്രമന്, യൂനിയന്‍ ബര്‍ലിന്‍ ക്ലബ് താരങ്ങള്‍ ക്ലബ് അധികൃതരുടെ അവസ്ഥ കണ്ട് ശമ്ബളം ത്യജിക്കാന്‍ സ്വമേധയാ തയാറായി. ബയേണ്‍ മ്യൂണിക്കിെന്റ കളിക്കാര്‍ വേതനത്തില്‍ 20 ശതമാനം കുറവ് വരുത്താന്‍ സമ്മതം മൂളി. ഫ്രാന്‍സില്‍ മാഴ്സെയും ലിയോണും ശമ്ബളം വെട്ടിച്ചുരുക്കിയിട്ടുണ്ട്.
യൂറോപ്യന്‍ ലീഗുകളില്‍ സീസണ് അവസാനിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ 400 കോടി യൂറോയുടെ (3.3 ലക്ഷം കോടി രൂപ) നഷ്ടമാണ് കെ.പി.എം.ജി കണക്കാക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക