തിരുവനന്തപുരം: ആദ്യത്തെ പ്രളയകാലത്തിലെന്നപോലെ വീണ്ടും സാലറി ചലഞ്ച്. കൊറോണ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. പ്രത്യേക കാലത്ത് ജീവനക്കാർ സഹായിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം.
ഇതുസംബന്ധിച്ച് സംഘടനാ നേതാക്കളുമായി അദ്ദേഹം പ്രത്യേകം പ്രത്യേകം ചർച്ച നടത്തുകയാണ്. കൊറോണ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിക്കാം എന്നാണ്സർക്കാരിന്റെ കണക്കുകൂട്ടൽ.
2018ലെ പ്രളയത്തിനുശേഷം നവകേരളനിർമ്മിതിക്കാണ് സംസ്ഥാന സർക്കാർ സാലറി ചാലഞ്ച് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്ത ശമ്പളം നൽകണമെന്നായിരുന്നു ആവശ്യം.
സംസ്ഥാനത്തെ 80 ശതമാനത്തോളം വരുന്ന സർക്കാർ ജീവനക്കാർ ഇത് ഏറ്റെടുത്തിരുന്നു എന്നാണ് അധികൃതർ പറയുന്നത്.
ഭരണപക്ഷ അനുകൂല സംഘനയിലുള്ളവർ ഭൂരിഭാഗവും സാലറി ചലഞ്ചിനെ അനുകൂലിച്ചിരുന്നെങ്കിലും പ്രതിപക്ഷ സംഘടനകളിൽ ഉള്ളവർ ഇതിനെ എതിർത്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക