കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുതലാണ് സൗജന്യകിറ്റ് വിതരണം ആരംഭിക്കുന്നത്. ആയിരം രൂപയുടെ കിറ്റ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത റേഷന്‍ കടയില്‍ നിന്ന് മാത്രമേ ലഭിക്കുകയുള്ളൂ. പോര്‍ട്ടബിലിറ്റി സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ സൗജന്യ കിറ്റ് വിതരണം പൂര്‍ണ്ണതോതില്‍ നടപ്പാക്കാന്‍ വൈകുമെന്നാണ് റിപ്പോര്‍ട്ട്. സൗജന്യകിറ്റ് സപൈക്കോയില്‍ ആവശ്യത്തിന് സാധനങ്ങള്‍ എത്താത്തതാണ് വെല്ലുവിളിയാവുന്നത്.
87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് വേണ്ടത് ഒരു ലക്ഷം ടണ്‍ ഭക്ഷ്യ വസ്തുവാണ്.സപ്ലൈക്കോയില്‍ സ്റ്റോക്കുള്ളത് ഇരുപതിനായിരം ടണ്‍ ഭക്ഷ്യവസ്തുക്കളാണെന്നുമാണി റിപ്പോര്‍ട്ട്. 8728831 കാര്‍ഡ് ഉടമകളാണ് സംസ്ഥാനത്തുള്ളഥ്. ഇത്രയും പേര്‍ത്ത് 17 വിഭവങ്ങള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്യാനിരുന്നത്. വിതരണം മഞ്ഞകാര്‍ഡ് വിഭാഗത്തിനാണ് ആദ്യം കിറ്റ് വിതരണം ചെയ്യുന്നത്. അതേസമയം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സൗജന്യ അരി വിതരണം 21 മുതലാണ് ആരംഭിക്കുന്നത്.
മഞ്ഞകാര്‍ഡുകാര്‍ക്ക് കിറ്റ് 9ന് അകവും മുന്‍ഗണന വിഭാഗത്തിലുള്ള പിങ്ക് കാര്‍ഡ് വിഭാഗക്കാര്‍ക്ക് 21 ന് അകവും സബ്സിഡി നീല കാര്‍ഡ് ഉടമകള്‍ക്ക് 30 നകവും കിറ്റുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം. പാക്കിങ് കിറ്റ് വിതരണത്തിനായി സംസ്ഥാനത്തെ മുഴുവന്‍ മാവേലി സ്റ്റോറുകളും പീപ്പിള്‍ ബസാറുകളുമാണ് പാക്കിങ് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നത്.
സപ്ലൈക്കോ മാവേലി സ്റ്റോറുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍ ബസാര്‍ എന്നിവിടങ്ങളിലെ സ്റ്റോക്കുള്ള സാധനങ്ങള്‍ ഉപയോഗിച്ചാണ് ആദ്യഘട്ടത്തില്‍ കിറ്റ് തയ്യാറാക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് നീക്കം നിലച്ചതോടെ ഉപ്പ്, പയര്‍, ചെറുപയര്‍, കടല തുടങ്ങിയ സാധനങ്ങള്‍ക്ക് സപ്ലക്കോ ഔട്ട്ലെറ്റുകളില് ക്ഷാമം നേരിടുന്നുണ്ട്. നീക്കിയിരിപ്പ് കൂടുതലുള്ള ഔട്ട്ലെറ്റുകളില് നിന്നും സാധനം എത്തിക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക