ന്യൂഡല്‍ഹി: കോവിഡ് രോഗബാധ പരത്താന്‍ ഗൂഡാലോചന നടത്തുന്നുവെന്ന് ആരോപിച്ച് ഡല്‍ഹിയിലെ ബവാനയില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഹരേവാലി വില്ലേജിലെ 22 കാരനായ മഹ്ബൂബ് അലിയാണ് കൊല്ലപ്പെട്ടതെന്ന് പി.ടി.െഎ റിപ്പോര്‍ട്ട് ചെയ്തു.
മധ്യപ്രദേശിലെ ഭോപാലില്‍ തബ്ലീഗ് സമ്മേളനത്തിന് പോയിരുന്നുവെന്നും 45 ദിവസത്തിനുശേഷമാണ് അലി തിരിച്ചെത്തിയതെന്നും പറയുന്നു. പച്ചക്കറി ട്രക്കിലായിരുന്നു അലി മടങ്ങിയെത്തിയത്. ആസാദ്പൂര് പച്ചക്കറി മാര്‍ക്കറ്റില്‍ ഒരുക്കിയ മെഡിക്കല്‍ ക്യാമ്ബില്‍ വെച്ച് ഇയാള്‍ വൈദ്യപരിശോധനക്ക് വിധേയനായിരുന്നു. രോഗബാധ ഇല്ലെന്ന് കണ്ടെതിനാല്‍ ഇയാളെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു.
എന്നാല്‍ മടങ്ങി എത്തിയ അലിയെ ഗ്രാമത്തില്‍ കോവിഡ് പരത്താന്‍ എത്തിയതാണെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അലിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. സംഭവത്തില്‍ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക