ഗൾഫിലെ ഇന്ത്യക്കാരെ അടിയന്തിരമായി തിരികെ എത്തിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര സർക്കാർ. ഗൾഫിൽ ഇന്ത്യൻ പ്രവാസികൾ സുരക്ഷിതരാണ്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം പറയുന്നു. ഗൾഫിൽ ദുരിതത്തിൽ കഴിയുന്ന പ്രവാസികളെ തിരികെ എത്തിക്കാൻ പ്രത്യേക വിമാനം അയക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് കേന്ദ്രത്തിന്റെ പ്രതികരണം.
വിമാന വിലക്ക് അവസാനിക്കാതെ ഗൾഫിൽ നിന്ന് പ്രവാസികളെ തിരികെ എത്തിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗൾഫിലുള്ള പ്രവാസികൾ ലോക്ഡൗൺ അവസാനിക്കുന്നത് വരെ അവിടെ തന്നെ തുടരണം.
1400 ഇന്ത്യക്കാർക്ക് ഗൾഫിൽ കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന് ലഭിച്ച കണക്ക്. അവർക്ക് ചികിൽസയും ഐസൊലേഷൻ സൗകര്യവും ലഭ്യമാകുന്നുണ്ട്. കാര്യങ്ങൾ നിന്ത്രണവിധേയമാണ്. ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾ ഇത് ഉറപ്പാക്കുന്നുണ്ടെന്നും വിദേശകാര്യസെക്രട്ടറി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.അതേസമയം, മസ്കത്തിലെ ഇന്ത്യൻ എംബസി നാട്ടിൽ പോകാൻ താൽപര്യമുള്ളവരുടെ വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക