തിരുവനന്തപുരം: പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രം സഹായം നല്‍കണമെന്നും പ്രവാസികള്‍ക്ക് സഹായം നല്കാന് എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ലേബര്‍ ക്യാമ്ബുകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും വിസിറ്റിംഗ് വിസയില്‍ പോയവരെ തിരികെയെത്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇവര്‍ക്കായി പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പാടാക്കണം. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ രോഗികള്‍ക്ക് അടിയന്തര സഹായം എത്തിക്കുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. മലയാളി പ്രവാസികളോട് യു.എ.ഇയിലെ ഇന്ത്യന്‍ എംബസികള്‍ മോശമായി പെരുമാറുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഏഴ് പേര്‍ക്കും, കാസര്‍കോട്ട് രണ്ടുപേര്‍ക്കും കോഴിക്കോട്ട് ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഏഴുപേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗം ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 373 ആയി ഉയര്‍ന്നു.
സംസ്ഥാനത്ത് നിലവില്‍ 228 പേര് ചികിത്സയിലുണ്ട്. അതേസമയം ഇന്ന് 19 പേര് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക