ലോക്ക് ഡൗണ്‍ അവസാനിച്ചാലും സംസ്ഥാനത്ത് പൊതു ഗതാഗതത്തില്‍ കര്‍ശന നിയന്ത്രണം തുടരണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ശുപാര്‍ശ. പ്രധാനമായും റോഡിലെ തിരക്കു കുറയ്ക്കേണ്ടത് അനിവാര്യമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാകുന്നു. ഇതിനായി ഓഫിസ്, സ്കൂള്‍ പ്രവര്‍ത്തനം, കമ്ബനികളുടെ ജോലിക്രമം തുടങ്ങിയവ പല സമയങ്ങളിലായി ക്രമീകരിക്കണം. ശനി ദിവസങ്ങളില്‍ അവധി നല്‍കണമെന്നുള്‍പ്പെടെ ചില നിര്‍ദേശങ്ങളും വാഹന വകുപ്പ് മുന്നോട്ടുവെയ്ക്കുന്നുണ്ട്.
വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ഒറ്റ, ഇരട്ട നമ്ബറുകളില്‍ അവസാനിക്കുന്ന വാഹനങ്ങളെ ഒന്നിടവിട്ട ദിവസങ്ങളില്‍ അനുവദിക്കുക, ഇരുചക്ര വാഹനത്തില്‍ ഒരാള്‍ മാത്രമേ പാടുള്ളൂ, പൂര്‍ണ കവറിങ് ഉള്ള ഹെല്‍മറ്റ് നിര്‍ബന്ധം, കാറില്‍ പരമാവധി മൂന്നുപേര്‍ മാത്രമേ സഞ്ചരിക്കാവൂ, കുടുംബാംഗങ്ങള്‍ അല്ലാത്തവരെ യാത്രയില്‍ ഒപ്പം കൂട്ടരുത്, എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍. അടുത്ത് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തതിനുശേഷമേ തീരുമാനം ഉണ്ടാകുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക