ഗർഭിണിയായ നഴ്സും ബ്രിട്ടണിൽ കോവിഡ് ബാധിച്ച് മരിച്ചു. കുഞ്ഞ് രക്ഷപ്പെട്ടു. ലുട്ടൺ ആൻഡ് ഡൺസ്റ്റബിൾ യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സായ 28 വയസുള്ള യുവതിയാണ് മരിച്ചത്.
ഇവരുടെ കുഞ്ഞ് സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ വിശദീകരിച്ചു. അഞ്ചുവർഷമായി ഇവർ ഈ ആശുപത്രിയിലായിരുന്നു ജോലി നോക്കിയിരുന്നത്.
കോവിഡ് ബാധിച്ചു മരിക്കുന്നവർക്ക് അന്ത്യയാത്ര പറയാൻ അടുത്ത ബന്ധുക്കളെ അനുവദിക്കും വിധം ചികിൽസാ പ്രോട്ടോക്കോളിൽ മാറ്റം വരുത്തുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് വ്യക്തമാക്കി.
13 വയസുമാത്രമുണ്ടായിരുന്ന ബാലൻ ആരും അടുത്തില്ലാതെ മരിക്കേണ്ടിവന്ന സാഹചര്യവും ഈ കുഞ്ഞിന്റെ സംസ്കാരചടങ്ങിൽപോലും പങ്കെടുക്കാൻ ഐസലേഷനിലായിരുന്ന മാതാപിതാക്കൾക്ക് കഴിയാതെ വന്നതുമാണ് സർക്കാരിനെ ഇത്തരത്തിൽ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചത്.
പരമാവധി സുരക്ഷിതമായ രീതിയിൽ പ്രിയപ്പെട്ടവരോട് വിടചൊല്ലാൻ അടുത്ത ബന്ധുക്കളെ അനുവദിക്കണമെന്നാണ് പുതിയ പ്രോട്ടോക്കോൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക