വാഷിങ്ടണ്‍: കോവിഡ് മഹാമാരി പോലെ ലോകരാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയ ഒന്നാണ് അതുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ വാര്‍ത്തകള്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സഹികെട്ട ലോകനേതാക്കള്‍ ഫേസ്ബുക്ക് അടക്കമുള്ള കമ്ബനികളോട് പരിഹാരം കാണാന്‍ നിര്‍ദേശിച്ചിരുന്നു. ഒടുവിലിതാ, ഫേക്കുകളെ പൊളിച്ചടുക്കാന്‍ പുതിയ സംവിധാനവുമായി ഫേസ്ബുക്ക് രംഗത്തെത്തിയിരിക്കുകയാണ്.
സംഗതി ഇങ്ങനെയാണ്: നിങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ട ഏതെങ്കിലും ഫേസ്ബുക്ക് പോസ്റ്റ് ലൈക്കുകയോ കമന്റുകയോ ചെയ്തു. പിന്നീട് ഫേസ്ബുക്ക് ടീമിെന്റ പരിശോധനയില്‍ അത് വ്യാജ വിവരമാണെന്ന് ബോധ്യപ്പെടുന്നു. ഉടന്‍ പോസ്റ്റ് അവര്‍ നീക്കം ചെയ്യുകയും ലൈക്കും കമന്റും ചെയ്ത എല്ലാവര്ക്കും മുന്നറിയിപ്പ് സന്ദേശം നല്‍കുകയും ചെയ്യും. കൂടാതെ, ഇത്തരം കെട്ടുകഥകള്‍ പൊളിക്കുന്ന ലോകാരോഗ്യ സംഘടനയുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുന്ന പോര്‍ട്ടലിലേക്ക് ഇവരെ വഴികാട്ടുകയും ചെയ്യും. ഫേസ്ബുക്ക് ന്യൂസ് ഫീഡില്‍ കൂടുതലായും യഥാര്‍ഥ വിവരങ്ങളുള്ള ന്യൂസുകള്‍ മാത്രമായി കാണിക്കാനും ഫേസ്ബുക്ക് ഒരുങ്ങുകയാണ്.
വരും ദിവസങ്ങളില്‍ ഇൗ സംവിധാനം ഫേസ്ബുക്കില്‍ ലഭ്യമായി തുടങ്ങും. കോവിഡുമായി ബന്ധപ്പെട്ട് അപകടരമായ ആരോഗ്യ ഉപദേശങ്ങളും വ്യാജ ചികിത്സ രീതികളും വിശദീകരിക്കുന്ന പോസ്റ്റുകള്‍ അടക്കം ആയിരക്കണക്കിന് ഉള്ളടക്കങ്ങളാണ് കഴിഞ്ഞ ആഴ്ച്ചകളില്‍ നീക്കം ചെയ്തതെന്ന് കമ്ബനി പറയുന്നു. വ്യാജ വാര്‍ത്തകളുടെ ലിങ്കുകള്‍ക്ക് നല്‍കിവരുന്ന മുന്നറിയിപ്പ് ചിഹ്നം വലിയ മാറ്റമാണ് ഉണ്ടാക്കിയിതെന്നും ഫേസ്ബുക്ക് അവകാശപ്പെടുന്നുണ്ട്. 95 ശതമാനം യൂസര്‍മാരും അത്തരം ഉള്ളടക്കങ്ങളില്‍ ക്ലിക്ക് ചെയ്യുന്നില്ലെന്നാണ് കമ്ബനിയുടെ കണ്ടെത്തല്‍.
സമീപ കാലത്ത് ഫേസ്ബുക്ക് അവരുടെ പ്ലാറ്റ്ഫോമില്‍ പുതുതായി ചേര്‍ത്ത ഫീച്ചറായിരുന്നു ‘ഗെറ്റ് ദ ഫാക്ട്സ്’. ഫേസ്ബുക്ക് ആപ്പിെന്റ കൊറോണ വൈറസ് ഇന്‍ഫര്‍മേഷന്‍ സെന്ററിലായിരുന്നു ഇൗ സംവിധാനമുള്ളത്. കോവിഡുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ പൊളിച്ചടുക്കാന്‍ ഫേസ്ബുക്കുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്ബനികളുടെ ലേഖനങ്ങളാണ് ഇതില്‍ ലഭ്യമായത്.
എന്തായാലും ഇനിമുതല്‍ ഫേസ്ബുക്ക് ന്യൂസ് ഫീഡില്‍ വ്യാജമല്ലാത്ത വാര്‍ത്തകള്‍ക്ക് മാത്രമേ ഇടം നല്‍കുകയുള്ളൂവെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ കൂടുതലായി പ്രചരിക്കുന്ന മറ്റൊരും പ്ലാറ്റ്ഫോം വാട്സ്ആപ്പാണ്. മെസ്സേജ് പങ്കുവെക്കാന്‍ സാധിക്കുന്നവരുടെ എണ്ണം കുറച്ചാണ് അധികൃതര്‍ നിലവില്‍ അതിന് തടയിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക