തിരുവനന്തപുരം : ലോക്ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ തിരഞ്ഞ 150 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. ഇന്റർനെറ്റില്‍ മുഴുകുന്ന കുട്ടികളെ പാട്ടിലാക്കാന്‍ പ്രത്യേകസംഘങ്ങളുണ്ടെന്നും കേരളത്തില്‍ നിന്നുള്ളതടക്കം ഒട്ടേറെ ചിത്രങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് അപ്ലോഡ് ചെയ്തെന്നും അന്വേഷണത്തില്‍ വ്യക്തമായി. വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്മിന്മാരെ കണ്ടെത്താന്‍ നടപടി തുടങ്ങി.
സൈബർ ഡോമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേരളത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ ലോക്ഡൗൺ കാലത്ത് പെരുകുന്നതായി കണ്ടെത്തിയത്. കേരളത്തിൽ നിന്നുള്ള ചില വീടുകളിലും ഫ്ലാറ്റുകളിലും മറ്റും ചിത്രീകരിച്ച ചിത്രങ്ങൾ ഡാർക്ക് നെറ്റുകളിലും വാട്സാപ്, ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിക്കുന്നതായി കണ്ടെത്തി. അതിനെതുടർന്നാണ് സൈബർ ഡോം നിരീക്ഷണം നടത്തിയത്.
തുടർച്ചയായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന കുട്ടികളെ വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു കൊണ്ട് കണ്ടെത്തി അവരുടെ വെബ് ക്യാം അടക്കമുള്ളവ ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോകളും സംഘടിപ്പിക്കുന്ന ചില സൈബർ സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്
അതിന്റെ ഭാഗമായാണ് കേരളത്തിലെ വീടുകളിലും ഫ്ലാറ്റുകളിൽ മറ്റും ഈ സമയത്ത് ചിത്രീകരിച്ച ചില സ്വകാര്യ ചിത്രങ്ങൾ പോലും കണ്ടെത്തിയതെന്നാണ് വിലയിരുത്തൽ. മാതാപിതാക്കൾ അടക്കമുള്ളവർ കുട്ടികളുടെ ഈക്കാലയളവിലെ ഇന്റർനെറ്റ് ഉപയോഗം കൃത്യമായി നിരീക്ഷിക്കണമെന്ന നിർദേശവും സൈബർ ഡോം മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഇത്തരത്തിലുള്ള ചിത്രങ്ങളും മറ്റും കാണുന്നതിനു മാത്രമായി വാട്സാപ്പിലും ടെലഗ്രാമിലും ഈ അടുത്തകാലത്തായി ആറു ഗ്രൂപ്പുകൾ രൂപപ്പെട്ടതായും തിരിച്ചറിഞ്ഞു. ടെലഗ്രാമിൽ ഇതു റിപ്പോർട്ട് ചെയ്ത് നിർത്തലാക്കി.
എന്നാൽ അതിന്റെ അഡ്മിൻമാർ ആരാണെന്നുള്ള വിവരം ടെലഗ്രാമിൽ നിന്ന് ലഭിക്കുവാനുണ്ട്. അതിനുള്ള നടപടികൾ ആരംഭിച്ചതായും തിരിച്ചറിഞ്ഞാൽ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും സൈബർ ഡോം അറിയിച്ചു.
കോവിഡിനെത്തുടർന്നുള്ള ലോക്ഡൗൺ സമയത്ത് ചൈൽഡ് പോണോഗ്രഫി വിഡിയോകൾക്കായുള്ള (Child Sexual Abuse Material) തിരച്ചില്‍ വര്‍ധിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇന്ത്യൻ ചൈൽഡ് പ്രൊട്ടക്ഷൻ ഫണ്ടാണ് (ഐസിപിഎഫ്) ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട്ത്. ഓൺലൈൻ സേർച്ചുകൾ നിരീക്ഷിക്കുന്ന ഡേറ്റ മോണിറ്ററിങ് വെബ്ൈസറ്റുകളിലെ കീവേഡുകൾ പരിശോധിച്ചാണ് ഐസിപിഎഫ് റിപ്പോർട്ട് തയാറാക്കിയത്.
ലോക്ഡൗൺ സമയത്ത് ചെൽഡ് പോൺ, സെക്സി ചൈൽഡ്, ടീൻ സെക്സ് വിഡിയോസ് തുടങ്ങിയ കീ വേഡുകൾ വിവിധ പോൺ സൈറ്റുകളിൽ കൂടുതലായി സേർച്ച് ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.
ചൈൽഡ് സെക്ഷ്വൽ അബ്യൂസ് വിഡിയോകൾ വളരെ കൂടുതലായി തിരയുന്ന പട്ടണങ്ങളുടെ കൂട്ടത്തിൽ കൊച്ചിയും ഉൾപ്പെടുന്നതായി ഐസിപിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക