ഭോപാല്‍: മധ്യപ്രദേശിലെ ഭോപാല്‍ വാതക ദുരന്തത്തിന്റെ രണ്ട് ഇരകള്‍ക്ക് കൂടി കോവിഡ് ബാധിച്ച് ദാരുണാന്ത്യം. ഈ മാസം 14നും 17നുമാണ് കോവിഡ് രോഗ ബാധിതരായ വയോധികര്‍ മരിച്ചതെന്ന് ഇവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ പ്രവര്‍ത്തക രച്ന ധിന്‍ഗ്ര അറിയിച്ചത്. ഇരുവരുടെയും മരണശേഷമാണ് പരിശോധന ഫലം ലഭിച്ചത്.
ഈ മാസം ആദ്യം കോവിഡ് ബാധിച്ച് ഭോപാല്‍ ദുരന്ത ഇരകളായ അഞ്ചുപേര്‍ മരിച്ചിരുന്നു. നിലവില്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്ന ഇവര്‍ക്ക് കൊറോണ വൈറസ് കൂടി ബാധിച്ചാല്‍ നില ഗുരുതരമാകുമെന്നും ഇങ്ങനെയുള്ളവര്‍ക്ക് പ്രത്യേക പരിചരണമാണ് വേണ്ടതെന്നും ധിന്‍ഗ്ര പറഞ്ഞു.
1984ലെ വാതക ദുരന്ത ഇരകള്‍ക്കുവേണ്ടി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി പ്രവര്‍ത്തിച്ചിരുന്ന ആശുപത്രി കൊവിഡ് ബാധിതര്‍ക്കായി മാറ്റിയതും അവര്‍ക്ക് വിനയായതായി എന്‍.ജി. ഒ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക