റമദാനിലെ ആദ്യ ദിനവും വെള്ളിയാഴ്ചയും ഒരുമിച്ചെത്തിയത് ഇത്തവണത്തെ പ്രത്യേകതയായിരുന്നു. പക്ഷേ മുമ്പെങ്ങുമില്ലാത്തരീതിയില് പള്ളികള്‍ ഒഴിഞ്ഞു കിടന്നു. കോവിഡ് 19 നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ ഒരിടത്തും ജുമാ നമസ്കാരമുണ്ടാരുന്നില്ല. റമദാന്റെ തുടക്കം തന്നെ വെള്ളിയാഴ്ചയോടെ. സാധാരണ നിലയില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനാ നിരതമായ മനസോടെ നേരത്തെ തന്നെ പള്ളികളില്‍ ഇടം പിടിക്കേണ്ടതായിരുന്നു. പക്ഷേ എല്ലായിടവും ഇങ്ങനെ ഒഴിഞ്ഞു കിടന്നു. പതിവ് പോലെ ബാങ്ക് വിളി മാത്രമുയര്‍ന്നു.
കോവിഡ് 19 നിയന്ത്രണങ്ങളുള്ളതിനാല്‍ ഈ റമദാന് കാലത്ത് ജുമാ അടക്കമുള്ള എല്ലാ കൂട്ട പ്രാര്‍ത്ഥനകളും ഒഴിവാക്കാന്‍ മതപണ്ഡിതര്‍ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.അതിനാല്‍ റമദാന്റെ ആദ്യ ദിനവും വെള്ളിയാഴ്ചയും ഒരുമിച്ചെത്തിയിട്ടും വിശ്വാസികള്‍ വീടുകളില്‍ തന്നെ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ആരാധനകള്‍ക്കു പുറമേ ഇഫ്താറുകളുടക്കമുള്ളവയും ഇത്തവണ പള്ളികളിലുണ്ടാവില്ല. ചുരുക്കത്തില്‍ ഈ മഹാമാരി കാലത്ത് വിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ പൂര്‍ണമായും വീടുകളിലായിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക