കിടപ്പുമുറിയിലേക്ക് കയറിയപ്പോള്‍ കാണുന്നത് ചോരയില്‍ കുളിച്ച് ചേതനയറ്റ് കിടക്കുന്ന സ്വന്തം കുഞ്ഞുങ്ങളെ. രക്തത്തില്‍ നനഞ്ഞ് കുതിര്‍ന്ന കിടക്ക. ഒരു വലിയ കത്തികൊണ്ടാണ് ആ പിഞ്ചുകുഞ്ഞുങ്ങളുടെ കഥ കഴിച്ചതെന്ന് സംശയിക്കാവുന്ന സാഹചര്യം. ഈ രംഗം കാണുന്ന ഒരമ്മയുടെ മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഈ കൊലപാതകം നടത്തിയതെന്ന് സംശയിക്കപ്പെടുന്ന, കുട്ടികളുടെ പിതാവ് നിതിന്‍ കുമാര്‍, ആത്മഹത്യാശ്രമത്തിന്റെ ഫലമായുണ്ടായതെന്ന് കരുതപ്പെടുന്ന മുറിവുമായി പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയിലുമാണ്.
സംഭവത്തെ കുറിച്ച് കുട്ടികളുടെ മാതാവായ നിശാന്തിനി കുമാര്‍ പറയുന്നത് കുട്ടികള്‍ ശര്ദ്ധിക്കുന്ന ശബ്ദം കേട്ട് താന്‍ കുളിമുറിയില്‍ നിന്നും ഓടിയെത്തിയപ്പോള്‍ കാണുന്നത് ചോരയില്‍ കുളിച്ചു കിടക്കുന്ന തന്റെ കുഞ്ഞുങ്ങളെ ആണെന്നാണ്. എന്തിനിത് ചെയ്തുവെന്നും കാരണമെന്താണെന്നും താന്‍ അലറിവിളിച്ചു എന്നും അവര്‍ പറയുന്നു. കൊലയാളി എന്ന് സംശയിക്കപ്പെടുന്ന തന്റെ ഭര്‍ത്താവ് അപ്പോള്‍ ഒന്നും മിണ്ടാതെ അവര്‍ക്കരികില്‍ മുട്ടുകുത്തി നില്‍ക്കുകയായിരുന്നു എന്നുംഅവര്‍ പറഞ്ഞു.
ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോര്‍ഡിലെ ഒരു ഫ്ളാറ്റിലായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ട് 5. 30 ന് ഈ സംഭവം നടന്നത് ഒരു വയസ്സുള്ള മകള്‍ പബിന്യ സംഭവസ്ഥലത്ത് വച്ചുതന്നെ മരണമടയുകയായിരുന്നു. മകന് മൂന്നര വയസ്സുള്ള നിഗിഷിനെ ഒരു മേജര്‍ ട്രോമ സെന്ററിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണമടഞ്ഞു. മകനില്‍ ചെറിയ ചലനങ്ങള്‍ കണ്ടതിനാല്‍ ഫ്രിഡ്ജില്‍ നിന്നും ഐസ് എടുത്ത് രക്തമൊഴുക്ക് നിയന്ത്രിക്കാന്‍ താന്‍ ശ്രമിച്ചെന്നും കുഞ്ഞിന്റെ കഴുത്തില്‍ ഐസ് ഉപയോഗിച്ച് മാര്‍ദ്ദവമായി തഴുകി എന്നും നിശാന്തിനി പറയുന്നു.
എന്നാല്‍ ഇതിനിടയില്‍ ഭര്‍ത്താവ് തന്നെയും ആക്രമിക്കുവാന്‍ എത്തിയെന്നും അവിടെനിന്നും രക്ഷപ്പെട്ട് കുളിമുറിയില്‍ കയറിയാണ് 999 ല്‍ വിളിച്ച് ആംബുലന്‍സ് ആവശ്യപ്പെട്ടതെന്നും അവര്‍ പറഞ്ഞു. ഇതിനിടയില്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ അയാളെ അടിക്കുകയും ചെയ്തുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. തിരിച്ച് കുട്ടികളുടെ അടുത്തെത്തിയപ്പോള്‍ ഭര്‍ത്താവ് കഴുത്തിലെ മുറിവില്‍ നിന്നും ഒലിക്കുന്ന രക്തവുമായി തന്റെ അടുത്തെത്തി.
ചെയ്തുപോയ തെറ്റിന് മാപ്പ് പറഞ്ഞ അയാള്‍ ഇതല്ലാതെ തനിക്ക് വേറൊരു വഴിയും ഇല്ലെന്നും, അവര്‍ തന്നെ കൊല്ലുമെന്നും കുട്ടികളെ ഉപദ്രവിക്കുമെന്നും ഒക്കെ പുലമ്ബുന്നുണ്ടായിരുന്നു.അയാള്‍ എന്താണ് പറയുന്നതെന്ന് തനിക്ക് മനസ്സിലായില്ലെന്നാണ് അവര്‍ പറയുന്നത്. എന്തെങ്കിലും മാനസിക പ്രശ്നമാകാമെന്നാണ് 35 കാരിയായ നിശ എന്ന് വിളിക്കുന്ന നിശാന്തിനി പറയുന്നത്. എന്നാല്‍ ഇതിനുമുന്‍പ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഇയാള്‍ക്ക് ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
1999 ലാണ് ശ്രീലങ്കന്‍ സ്വദേശിയായ നിതിന്‍ കുമാര്‍ ബ്രിട്ടനില്‍ എത്തുന്നത്. 2012 ല്‍ ശ്രീലങ്കയില്‍ വച്ച്, പാരമ്ബര്യാചാരപ്രകാരം തന്നെയായിരുന്നു ഇവരുടെ വിവാഹം വിവാഹശേഷം 2015 ലാണ് നിശാന്തിനി ലണ്ടനില്‍ എത്തുന്നത്.കഴുത്തില്‍ മുറിവേറ്റ നിതിന്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ഈസ്റ്റ് ലണ്ടനിലെ ഒരു ആശുപത്രിയിലാണ്. നിശ ലണ്ടനില്‍ തന്നെയുള്ള സ്വന്തം LOസഹോദരിക്കൊപ്പം കഴിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക