ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് കേരളത്തിലേയ്ക്ക് വരുനന്തിനായി പാസുകൾ നൽകി തുടങ്ങി. നോർക്കയിൽ രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശന പാസുകൾ നൽകുന്നത്. രജിസ്റ്റർ ചെയ്ത വ്യക്തിയുടെ മൊബൈലിൽ സമയം ഉൾപ്പടെ സന്ദേശം ലഭിക്കും. നോർക്ക രജിസ്റ്റർ ചെയ്ത നമ്പർ ഉപയോഗിച്ച് യാത്രാപാസുകൾക്ക് അപേക്ഷിക്കാം. www.covid19jagratha.kerala.nic.in എന്ന വിലാസത്തിൽ യാത്ര പാസുകൾക്കായി അപേക്ഷിക്കാവുന്നതാണ്.
അതിർത്തിയിലെത്തുന്ന വാഹനങ്ങളിലെ യാത്രക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. ഒരേ സമയം നൂറു വാഹനങ്ങൾ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ അതിർത്തിയിലുണ്ട്. രോഗലക്ഷണമുള്ളവരെ അപ്പോൾ തന്നെ ക്വറന്റീനിലേക്ക് മാറ്റും. യാത്രകകർ വരുന്ന വാഹനങ്ങൾ ഫയർഫോഴ്സിന്റെ നേത്രത്വത്തിൽ അണുവിമുക്തമാകും.
തിരുവനന്തപുരത്തെ ഇഞ്ചിവിള, കൊല്ലം ആര്യങ്കാവ്, ഇടുക്കിയിലെ കുമളി, പാലക്കാട്ടെ വാളയാര്‍, വയനാട്ടിലെ മുത്തങ്ങ, കാസര്‍കോട്ടെ മഞ്ചേശ്വരം എന്നീ അതിര്‍ത്തികവാടങ്ങള്‍ വഴിയാണ് ഇവരെ തിരിച്ചെത്തിക്കുക. കേരളത്തിലേക്ക് തിരിച്ചെത്താനായി നിരവധി മലയാളികളാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്.
ഇവര്‍ക്ക് പാസ് അനുവദിച്ചു തുടങ്ങുകയും ചെയ്തു. 1,50,054 പേരാണ് ഇതിനോടകം നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോവിഡ് രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെയാണ് നാട്ടിലേക്ക് തിരിച്ചെത്തിക്കുക. ഇവരെ വീടുകളില്‍ ക്വാറന്റൈന് ചെയ്യും. അഞ്ചുസീറ്റ് വാഹനത്തില്‍ നാലുപേര്‍, ഏഴുസീറ്റ് വാഹനത്തില്‍ അഞ്ചുപേര്‍, വാനില്‍ പത്തുപേര്‍, ബസില്‍ 25 പേര് എന്നിങ്ങനെയാണ് യാത്രചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക