വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പോളിമര്‍ കമ്പനിയില്‍ രാസവാതകം ചോര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി. പ്രദേശത്തെ ഇരുപതോളം ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ്. രക്ഷാപ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നുണ്ടെന്ന് പ്രദേശവാസിയും മലയാളിയുമായ രാജഗോപാൽ ഉണ്ണിത്താൻ പ്രതികരിച്ചു. പ്രദേശത്ത് വിരലിൽ എണ്ണാവുന്ന മലയാളികളെ ഉള്ളൂവെന്നും അവർ സുരക്ഷിതരാണ് എന്നാണ് വിവരമെന്നും രാജഗോപാൽ പറഞ്ഞു.
എട്ട് വയസ്സുകാരി ഉൾപ്പെടെ ഏഴ് പേരാണ് അപകടത്തിൽ മരിച്ചത്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയും അധികൃതര്‍ പങ്കുവയ്ക്കുന്നുണ്ട്. അമ്പതോളം പേര് അതീവ ഗുരുതരാവസ്ഥയിൽ ഇപ്പോൾ തന്നെ ആശുപത്രിയിലുണ്ട്. നിരവധി പേര് ബോധരഹിതരായെന്നാണ് റിപ്പോര്‍ട്ട്. ഇരുനൂറോളം പേർ വീടുകളിൽ കുടുങ്ങിപ്പോയിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ട് എന്നാണ് വിവരം
പ്രതികരിക്കാൻ ഇവിടെ എഴുതുക