മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ആന്ധ്രാ എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളുടെ പ്രവേശനം കര്‍ണാടക മെയ് 31 വരെ നിരോധിച്ചു, സംസ്ഥാനങ്ങള്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെ മാത്രമേ യാത്രക്കാരെ അനുവദിക്കുകയുള്ളൂവെന്ന് കേന്ദ്രം ഇന്നലെ പറഞ്ഞിരുന്നു, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്.
കൂടാതെ 84 പുതിയ കൊറോണ വൈറസ് കേസുകളോടെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ കുതിച്ചുചാട്ടം ഉണ്ടായിട്ടും നിരവധി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ കര്‍ണാടക തീരുമാനിച്ചു, സംസ്ഥാനത്ത് മൊത്തം 1,231 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൂടാതെ കൊറോണ വൈറസ് ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടികൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കണ്ടെയ്ന്മെന്റ് , റെഡ് സോണ്‍ ഒഴികെ എല്ലായിടങ്ങളിലും സര്‍ക്കാര്‍ ബസുകള്‍ ഓടിക്കാന്‍ അനുവദിക്കും എന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. സാമൂഹിക അകലം ഉറപ്പാക്കാന്‍ 30 യാത്രക്കാരെ മാത്രമേ ബസ്സുകളില്‍ അനുവദിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക