വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസമാണ് റമദാന്. ദൈവിക വിളിക്കുത്തരമായി പകലിലെ അന്ന പാനീയങ്ങളും, വൈകാരികാസ്വാദനങ്ങളും ഉപേക്ഷിച്ചു കൊണ്ട് രാത്രികാലങ്ങളില്‍ പ്രാര്‍ഥനയിലും ആരാധനയിലും കൂടുതല്‍ മുഴുകി ഒരു മാസം മുഴുവനായും വിശ്വാസി ലോകം വ്രതമനുഷ്ഠിക്കുന്നു. ആരാധനകളും, സല്ക്കര്മ്മങ്ങളും, പരക്ഷേമ പരതയും, ദാന ധര്‍മങ്ങളും വര്‍ധിപ്പിച്ച് തെറ്റായ വാക്കുകളില്‍നിന്നും പ്രവര്‍ത്തികളില്‍ നിന്നും അകലം പാലിച്ച് വ്രത മനുഷ്ടിക്കുന്നതോടെ ഖുര്‍ആന്റെ അദ്ധ്യാപനങ്ങള്‍ക്ക് പ്രായോഗികതയുടെ പൂര്‍ണ്ണത നല്കി ഒരു മാസക്കാലം നീണ്ടു
നില്ക്കുന്ന ഒരു ദൈവിക പരിശീലനത്തിന് വിധേയമാകുകയാണ് വിശ്വാസി സമൂഹം. ഭൗതികതയുടെ സൗകര്യങ്ങളില്‍ ധാര്‍മ്മിക മൂല്ല്യങ്ങളും ദൈവികാദ്ധ്യാപനങ്ങളും മറന്നു പോകാനിടയുള്ള മനുഷ്യനെ വിശപ്പും ദാഹവും അനുഭവിപ്പിച്ചു കൊണ്ട് പൈശാചിക പ്രേരണകളുടെ വഴികള്‍ അടച്ചു തന്റെ സഹജീവികളുമായി അടുക്കാനും ഉള്ളത് അവരുമായി പങ്കുവെക്കാനും മനുഷ്യനെ ഓര്‍മ്മിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന മാസമാണ് റമദാന്. താന്‍ കഷ്ടപ്പെട്ട് സമ്ബാദിച്ചതില് അഗതിക്കും അശരണനും അവകാശമുണ്ടെന്ന ഇസ്ലാമിക പാഠം ലോക മുസ്ലീംകള്‍ ഏറ്റവും ഭംഗിയായി പ്രാവര്‍ത്തികമാക്കുന്ന മാസം കൂടിയാണ് റമദാന്.
ഒരു മാസം നീണ്ടു നില്ക്കുന്ന റമദാനിലെ വ്രതം വരാനിരിക്കുന്ന പതിനൊന്നു മാസത്തേക്കുള്ള ധാര്‍മ്മിക-ആത്മീയ ഊര്‍ജ്ജം കൈവരിക്കുന്നതായിരിക്കണം. കഴിഞ്ഞ കാലങ്ങളില്‍ വന്നുപോയ വീഴ്ചകളും അരുതായ്മകളും പരിഹരിച്ചു ഒരു പുതിയ മനുഷ്യനായി ഓരോ നോമ്ബുകാരനും മാറണം. ആ മാറ്റം ലോകജനതക്ക് അനുഭവിക്കാന്‍ സാദ്ധ്യമാകണം. അരുതായ്മകളില്‍ നിന്നും അധാര്മ്മികതയില് നിന്നും മനുഷ്യനെ തടയാന്‍ അവന് ആര്‍ജിച്ച അദൃശ്യമായ ദൈവിക ബോധത്തോളം ശക്തമായ മറ്റൊന്നുമില്ല.. റമദാന് മാസത്തിലെ പ്രാര്‍ഥനകള്‍ക്കും ഖുര്‍ആന്‍ പാരായണത്തിനും സകാത്ത് നല്‍കുന്നതിനും ദാനധര്‍മ്മങ്ങള്‍ക്കും മറ്റ് പുണ്യകര്‍മ്മങ്ങള്‍ക്കും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നതിനാല്‍ മുസ്ലിംങ്ങള്‍ എല്ലാ സല്‍കമ്മങ്ങളും അധികരിപ്പിക്കുന്നു.
അങ്ങിനെ ആരാധനയിലൂടെ സ്നേഹത്തിന്റെയും സഹവര്‍തിത്വത്തിന്റെയും ധാര്‍മികതയുടെയും ഒരു ലോകം ഉണ്ടാകണമെന്ന് ഇസ്ലാം ആഗ്രഹിക്കുന്നു. ആ മനുഷ്യനെയും സമൂഹത്തെയും രൂപപ്പെടുത്താനാണ് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ റമദാന് മാസത്തിലെ വ്രതം കൊണ്ട് പ്രപഞ്ച സ്രഷ്ടാവ് ഉദ്ദേശിച്ചത്. പത്തു ദിവസങ്ങള്‍ അടങ്ങുന്ന മൂന്ന് ഭാഗങ്ങളായി റമദാനെ തിരിച്ചിരിക്കുന്നു. ഇതിനെ റഹ്മ (ദൈവകൃപ), മഗ്ഫിറ(പാപമോചനം), നിജാദ് (നരക വിമുക്തി) എന്നിങ്ങനെ പേരു നല്കിയിരിക്കുന്നു.. എല്ലാ ദിവസവും ദൈവകൃപ, പാപമോചനം, നരക വിമുക്തി ഉണ്ടെന്നതിനാണ് കൂടുതല്‍ പ്രാബല്യം.
അവസാന പത്തിലെ ഒറ്റയിട്ട രാവുകള്‍ ഏറ്റവും പുണ്യകരമായ രാവുകളാണ്. അവസാനത്തെ പത്തിലുള്ള പവിത്രമാക്കപ്പെട്ടതും ആയിരം മാസത്തേക്കാള്‍ പുണ്യകരവുമായ രാവാണ് ലൈലത്തുല്‍ ഖദ്ര്. ഖുര്‍ആന്‍ അവതരിപ്പിച്ചുവെന്നതാണ് ഈ രാവിന്റെ പ്രത്യേകത. ഈ മാസത്തിലെ വ്രതാനുഷ്ടാനം മുസ്ലിംകള്ക്ക് നിര്‍ബന്ധ ബാദ്ധ്യതയാണ്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അന്നപാനീയങ്ങളും മൈഥുനാദി വികാരപ്രകടനങ്ങളും ഉപേക്ഷിച്ച് ദൈവിക സ്മരണയില്‍ കഴിഞ്ഞ് കൂടുക എന്നതാണത്. അനാവശ്യമായ വാക്കും പ്രവര്‍ത്തികളും തര്‍ക്കങ്ങളും ഉപേക്ഷിക്കുന്നതും നോമ്ബിന്റെ താല്പര്യത്തില് പെട്ടതാണ്.റമദാനില്‍ മറ്റുള്ളവരെ നോമ്ബുതുറപ്പിക്കുന്നതും സംഘടിതമായി നോമ്ബുതുറക്കുന്നതും പുണ്യകരമായ കാര്യമാണ്.
മഗ്രിബ് ബാങ്കോടെയാണ് ഒരുദിവസത്തെ വ്രതം അവസാനിപ്പിക്കുന്നത്. ഈത്തപ്പഴമോ വെള്ളമോ കൊണ്ട് വ്രതം അവസാനിപ്പിക്കുന്നതാണ് പ്രവാചകചര്യ.ഇസ്ലാമികവിശ്വാസപ്രകാരം, ഖുര്‍ആന്‍ അവതരിക്കപ്പെട്ട രാത്രിയാണ് ലൈലത്തുല്‍ ഖദ്ര് (അറബി: لیلة القدر) അഥവാ നിര്‍ണ്ണയത്തിന്റെ രാത്രി. റമളാന്‍ മാസത്തിലാണിത്. ഈ രാത്രിയില്‍ ചെയ്യുന്ന പുണ്യപ്രവൃത്തികള്‍, ആയിരം മാസങ്ങള്‍ കൊണ്ട് ചെയ്യുന്ന പ്രവൃത്തിയേക്കാള്‍ ഉത്തമമാണെന്ന് ഖുര്‍ആന്‍ പറയുന്നു.റമദാന് നോമ്ബ് അവസാനിക്കുന്നതോടെ നിര്‍ബന്ധമായിത്തീരുന്ന ധാനധര്‍മ്മമാണ് ഫിത്ര് സകാത്ത്. പെരുന്നാള്‍ ദിനത്തിലാരും പട്ടിണി കിടക്കരുതെന്നും അന്നെ ദിവസം എല്ലാവരും സുഭിക്ഷമായി ഭക്ഷണം കഴിക്കണമെന്നുമാണ് ഫിത്ര് സകാത്തിന്റെ താല്പര്യം.
അതിനായി പെരുന്നാള്‍ ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ മാറ്റിവെച്ച് ബാക്കിയുള്ളതില്‍ നിന്ന് നിര്‍ബന്ധമായും ഇത് നിര്‍വ്വഹിക്കണം. നോമ്ബിലെ വീഴ്ചകള്‍ പൊറുക്കപ്പെടാനുള്ള കര്‍മ്മം കൂടിയാണ് ഈ സകാത്ത്. പെരുന്നാള്‍ ദിനം അസ്തമിക്കുന്നതിന് മുമ്ബ് ഇത് വീടുകളിലെത്തിയിരിക്കണം.ഹിജ്റ വര്‍ഷം ശവ്വാല്‍ മാസത്തിലെ ആദ്യ ദിവസം മുസ്ലീംകള്‍ ആഘോഷിക്കുന്ന ആഘോഷമാണ് ഈദുല്‍ ഫിത്ര്.റമദാന് വ്രതമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കോണ്ടാണ് ഈദുല്‍ ഫിത്ര് അഥവാ ചെറിയ പെരുന്നാള്‍ ആഘോഷിക്കപ്പെടുന്നത് .
ഈദ് എന്ന അറബിക് പദത്തിന് ആഘോഷം എന്നും ഫിത്ര് എന്ന പദത്തിന് നോമ്ബു തുറക്കല്‍ എന്നുമാണ് അര്‍ത്ഥം. അതിനാല്‍ റമദാന് മാസമുടനീളം ആചരിച്ച നോമ്ബിന്റെ പൂര്‍ത്തികരണത്തിനൊടുവിലുള്ള നോമ്ബുതുറ എന്നതാണ് ഈദുല്‍ ഫിത്ര് എന്നത് പ്രതിനിധാനം ചെയ്യുന്നത്. ഈദിന്റെ (പെരുന്നാളിന്റെ) ആദ്യ ദിനം റമദാന് കഴിഞ്ഞു വരുന്ന മാസമായ ശവ്വാല്‍ ഒന്നിനായിരിക്കും. പ്രസ്തുത ദിനം നോമ്ബെടുക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക