22ഓളം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ബി.ജെ.പി നേതാക്കൾ സൂചിപ്പിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ഇപ്പോഴത്തെ ചര്‍ച്ച ‘ഓപ്പറേഷന് കമല’യെ കുറിച്ചാണ്. ബി.ജെ.പി നേതാക്കള്‍ അവകാശപ്പെടുന്നത് പോലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്കെത്തുമോ അതോ ബി.ജെ.പിക്കകത്ത് നടത്തുന്ന ഉള്‍പ്പോര് മറച്ചുവെക്കുന്നതിന് വേണ്ടിയാണോ ഈ അവകാശവാദങ്ങള്‍ എന്ന ചര്‍ച്ചയാണ് നടക്കുന്നത്.
കോണ്‍ഗ്രസ് നേതാവായ തിമ്മണയ്യ ബി.ജെ.പിയില്‍ ചേര്‍ന്നു. പീനിയ മേഖലയിലെ പ്രമുഖ നേതാവാണ് തിമ്മണയ്യ. കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് വരുന്നതിന്റെ തുടര്‍ച്ചയാണോ ഇത് എന്ന ചര്‍ച്ച സംസ്ഥാനത്ത് ഉടലെടുത്തിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ഇപ്പോഴത്തെ സംഭവ വികാസങ്ങളോട് പ്രതികരിച്ചത്ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ അവകാശപ്പെടുന്നത് പോലെ ഒരു കോണ്‍ഗ്രസ് എം.എല്‍.എയും രാജിവെക്കില്ലെന്നും എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ തമ്മിലടി കാരണം താഴെ വീഴുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
യെദിയൂരപ്പ സര്‍ക്കാര്‍ അങ്ങേയറ്റം അഴിമതി നടത്തുകയാണെന്നും അതിനാല്‍ ജനങ്ങള്‍ സര്‍ക്കാര്‍ താഴെ വീഴണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്നുള്ള രമേഷ് ജര്‍ക്കിഹോളിയുടെ പ്രസ്താവന ബി.ജെ.പിക്കകത്തെ തമ്മിലടി മറച്ചുവെക്കാന്‍ പറയുന്നതാണെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക