സൂരജിന് ചെറുപ്പം മുതലേ ജന്തുക്കളെ ഇഷ്ടമായിരുന്നുവെന്ന് ബന്ധുക്കളുടെ മൊഴി. നായ്ക്കളെയും മറ്റു ജീവികളെയും വീട്ടില്‍ കൊണ്ട് വന്നിട്ടുണ്ടെന്നും പാമ്പുകളെ കൊണ്ട് വന്നതും സൂരജിന്റെ വിനോദമായി മാത്രമേ കണ്ടിട്ടുള്ളുവെന്നും സൂരജിന്റെ ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്രയുടെ കൊലപാതകത്തെക്കുറിച്ചു ഒന്നുമറിയില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ഉത്രയെ അവഹേളിച്ചിരുന്നതായി ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. അടുത്ത ബന്ധുക്കളോട് പോലും വീട്ടില്‍ ഉത്രയെ കടിച്ചത് ചേരയാണെന്നാണ് സൂരജിന്റെ കുടുംബം പറഞ്ഞിരുന്നത്. വീട്ടില്‍ അണലിയെ കണ്ടത് വെളിപ്പെടുത്തിയതുമില്ല.
ഉത്ര കൊലക്കേസില്‍ സൂരജിന്‍്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്തേക്കും. കഴിഞ്ഞ ദിവസം 11 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല. ഇരുവരെയും സൂരജിനെയും അച്ഛന് സുരേന്ദ്രനെയും ഒപ്പമിരുത്തി ചോദ്യം ചെയ്തിരുന്നു. മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും വീണ്ടും ചോദ്യം ചെയ്തേക്കും. ആവശ്യമായ തെളിവ് ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ദിവസം ഇരുവരെയും വിട്ടയച്ചിരുന്നു. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവയിലുള്ള ഇരുവരുടെയും പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
സൂരജിന്‍്റെ അച്ഛന് സുരേന്ദ്രനെതിരെ നേരത്തെ പൊലീസ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരുന്നു. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടു ഉത്രയുടെ മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. യുവതിയെ ശാരീരികമായി ഉപദ്രവിച്ചെന്നും കഠിനമായ ജോലികള്‍ ചെയ്യിപ്പിച്ചിരുന്നതായും ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. കൊലപാതകത്തില്‍ കുടുംബത്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുരേന്ദ്രനെ മെയ് ഒന്നിന് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയില്‍ എടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാള്‍ മദ്യപിച്ചു ഉത്രയെ അസഭ്യം പറഞ്ഞിരുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കി പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കിയെങ്കിലും സുരേന്ദ്രന് ആദ്യം സഹകരിച്ചിരുന്നില്ല.
കൊല്ലത്ത് അഞ്ചലില്‍ പാമ്ബ് കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ വീണ്ടും പാമ്ബ് കടിച്ച് മരിച്ച ഉത്രയുടെ മരണം കൊലപാതകമാണെന്ന് കഴിഞ്ഞ ആഴ്ചയാണ് പൊലീസ് കണ്ടെത്തിയത്. ഭര്‍ത്താവായ സൂരജ് വീണ്ടും വിവാഹം കഴിക്കുന്നതിനും ഭാര്യയുടെ സ്വത്ത് കൈവശപ്പെടുത്തുന്നതിനുമായിട്ടാണ് പാമ്ബിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊന്നതെന്ന് പൊലീസിനോട് സമ്മതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക