മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം ചെയ്യാൻ തീരുമാനിച്ചതിനു പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ രംഗത്ത്. ഓരോരുത്തർക്കും അവരുടേതായ ജാതകങ്ങൾ ഉണ്ട്. ഞാൻ വെറും നിമിത്തം മാത്രമാണ്. സൂക്ഷിച്ച് നമ്മൾ തീരുമാനമെടുത്തൽ ഏതൊരാൾക്കും ഗുണം ചെയ്യും. അത് പുണ്യമുള്ള കാര്യമാണ്. എന്നാൽ ഇതൊന്നും നമ്മുടെ തീരുമാനങ്ങളല്ല. വിനീത് പറയുന്നു.
മലർവാടി ആർട്സ് ക്ലബ് സംവിധാനം ചെയ്യുന്ന അന്നും ഇന്നും ചെന്നൈയിലാണ് താമസം. ആ സമയത്ത് വെങ്കിട്ട് പ്രഭുവിന്റെ സിനിമകളുടെ കാലമായിരുന്നു. ചെന്നൈ 600028 ഉം സരോജയും തിയേറ്ററിൽ പ്രേക്ഷകർക്കൊപ്പം കണ്ടു. എന്നാൽ മലയാളത്തിൽ ഇത് നടക്കുന്നില്ല. നടക്കുമെന്ന് അറിയാം. അതിൽ നിന്നാണ് മലർവാടി എന്ന ചിന്ത ഉണ്ടാകുന്നത്.
വെങ്കിട്ട് പ്രഭുവിന്റെ സിനിമകളിൽ കണ്ട മാജിക് ഇവിടെയൊന്ന് പരീക്ഷിച്ചു. പുതിയ ആളുകളെ വച്ച് ഗ്രാമീണാന്തരീക്ഷത്തിൽ ഒരു സിനിമ ചെയ്യാനാണ് ആദ്യം ആലോചിച്ചത്. അതാണ് മലർവാടി ആയത്. വിനീത് പറയുന്നു.
നിവിൻ പോളി, അജു വർഗീസ് തുടങ്ങിയ ഇന്നത്തെ പ്രധാന താരങ്ങളെ വെച്ച് അന്ന് വിനീത് എടുത്ത ചിത്രം വിജയമായിരുന്നു. അതിനു മുമ്പ് ഗായകൻ എന്ന നിലയിൽ പേരെടുത്തിരുന്ന വിനീതിന്റെ ആദ്യസംവിധാന സംരംഭം കൂടിയായിരുന്നു അത്. അതിനു ശേഷം തിര, തട്ടത്തിൻ മറയത്ത്, ജേക്കബിന്റെ സ്വർഗരാജ്യം തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന ഹൃദയം എന്ന ചിത്രമാണ് വിനീതിന്റെ അടുത്ത പടം. പ്രണവ്- കല്യാണി- വിനീത് കോമ്പോ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക