തമിഴ് സീരിയല്‍ താരങ്ങളായ സഹോദരങ്ങളെ ചെന്നൈയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രീധര്‍ (50), ജയകല്യാണി (45) എന്നിവരാണ് മരിച്ചത്. കൊടുങ്ങയ്യൂര്‍ മുത്തമിഴ് നഗറിലാണ് ഇരുവരും താമസിക്കുന്നത്.ലോക്ക്ഡൗണിനെ തുടര്‍ന്ന് സീരിയല്‍ ഷൂട്ടിങ് നിര്‍ത്തി വെച്ചതോടെ വരുമാനം ഇല്ലാതെ ഇരുവരും സാമ്ബത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നതായി പറയുന്നു.
കൊറോണയുടെ പേരില്‍ മാര്‍ച്ചില്‍ 24 രാത്രിയില്‍ പ്രധാനമന്ത്രി പൊടുന്നനെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ രാജ്യം ഏതാണ്ട് പൂര്‍ണമായും നിശ്ചലമായി. ഇതേ തുടര്‍ന്ന് വിനോദ മേഖല ഒന്നടങ്കം പ്രതിസന്ധിയിലേക്ക് വീണു. രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോട് കൂടി സിനിമ സീരിയല്‍ ഷൂട്ടിങ്ങുകളെല്ലാം നിര്‍ത്തി വെച്ച സാഹചര്യത്തില്‍ ദിവസവേദന തൊഴിലാളികള്‍ മുതല്‍ നിര്‍മാതാക്കള്‍ വരെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.
നിയന്ത്രണങ്ങളോടെ ചില സീരിയലുകള്‍ അടുത്തിടെ ചിത്രീകരണമാരംഭിച്ചെങ്കിലും ഇരുവര്‍ക്കും അവസരമുണ്ടായിരുന്നില്ല. ഇരുവരും അവിവാഹിതരാണെന്ന് പൊലീസ് അറിയിച്ചു. ഇരുവരും താമസിക്കുന്ന വീട്ടില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
പൊലീസ് എത്തിയതിനു ശേഷം ഇരുവരെയും വിളിച്ചിട്ട് പ്രതികരണം ഉണ്ടായിരുന്നില്ല. അതിനു ശേഷം വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കടന്നപ്പോഴാണ് രണ്ട് മുറികളിലായി ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്റ്റാന്‍ലി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ കൊടുങ്ങയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക